ഒരു പോരാളിയുടെ അഭ്യർത്ഥന

ഒരു പോരാളിയുടെ അഭ്യർത്ഥന
01 Jan 2021

28 വർഷത്തിനുശേഷം സിസ്റ്റർ അഭയ കേസ്സിൽ വിധി വന്നു. പ്രതികൾ കുറ്റക്കാർ. ശിക്ഷയും വിധിച്ചു.

രണ്ടുവർഷം മുമ്പാണ് ഞാൻ മറുനാടൻ മലയാളിക്കുവേണ്ടി ഈ കേസ്സിന്റെ പിന്നിലുള്ള അജയ്യനായ ദൈവത്തിന്റെ വക്കീലായ ജോമോൻ പുത്തൻപുരക്കലിന്റെ അഭിമുഖം എടുത്തത്. അതിനുശേഷം ജോമോൻ പുത്തൻപുരക്കൽ എനിക്ക് ഈ കേസ്സിന്റെ നാൾവഴികളെ കുറിച്ചും പുരോഗതിയെ കുറിച്ചുമുള്ള വിശദാംശങ്ങൾ  നിരന്തരം എഴുതി അറിയിക്കാറുണ്ടായിരുന്നു. ഏറ്റവും അവസാനം അയച്ചുതന്ന ഈ അഭ്യർത്ഥന ഞാൻ ഇവിടെ സവിനയം പ്രസിദ്ധീകരിക്കുന്നു.

അഭയ കൊലക്കേസിൽ ഇനി മുന്നോട്ടുള്ള നിയമ പോരാട്ടത്തിൽ ഓരോ മലയാളികളും അവനവനെ കൊണ്ട് ആവുന്ന സഹായം ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.

ഡിസംബർ 23 ന് തിരുവന്തപുരം സി.ബി.ഐ. കോടതി ജഡ്ജി കെ. സനിൽ കുമാർ പ്രതികളായ ഫാ. തോമസ് കോട്ടൂർ , സിസ്റ്റർ സെഫി എന്നീ രണ്ടു പ്രതികളെ ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചതിലൂടെ  സിസ്റ്റർ അഭയക്ക് നൂറു ശതമാനവും നീതി ലഭിച്ചിരിക്കുകയാണ്. പണവും സ്വാധീനവും അധികാരവും സാമുദായിക പിൻബലവും ഉണ്ടെങ്കിൽ ഇവിടെ ആരെ കൊലപ്പെടുത്തിയാലും ചോദിക്കാനും പറയാനും ആരും ഇല്ലെന്നും, പ്രതികൾ നിയമത്തിന് അതീതരാണെന്നുള്ള അഹങ്കാരത്തിനും കിട്ടിയ തിരിച്ചടിയാണ് കോടതി വിധി.

സിസ്റ്റർ അഭയ കൊലക്കേസിൽ കഴിഞ്ഞ 28 വർഷക്കാലമായി പൊതു ജനങ്ങളുടെയും മാധ്യമങ്ങളുടെയും പിന്തുണയോടു കൂടി ആക്ഷൻ കൗൺസിൽ ഇന്ത്യ ചരിത്രത്തിൽ സമാനതകൾ ഇല്ലാത്ത നീതിക്കു വേണ്ടി നിരന്തരം നിയമ പോരാട്ടം നടത്തിയതിന്റെ പരിണിത ഫലമായി സി.ബി.ഐ. പ്രതികളെ അറസ്റ്റ് ചെയ്ത്  കുറ്റപത്രം കൊടുത്തതിനെ തുടർന്ന് ഡിസംബർ 23 ന് തിരുവന്തപുരം സി.ബി.ഐ. കോടതി ജഡ്ജി കെ. സനിൽ കുമാർ പ്രതികളായ ഫാ. തോമസ് കോട്ടൂർ , സിസ്റ്റർ സെഫി എന്നീ രണ്ടു പ്രതികളെ ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചതിലൂടെ  സിസ്റ്റർ അഭയക്ക് നൂറു ശതമാനവും നീതി ലഭിച്ചിരിക്കുകയാണ്. പണവും സ്വാധീനവും അധികാരവും സാമുദായിക പിൻബലവും ഉണ്ടെങ്കിൽ ഇവിടെ ആരെ കൊലപ്പെടുത്തിയാലും ചോദിക്കാനും പറയാനും ആരും ഇല്ലെന്നും, പ്രതികൾ നിയമത്തിന് അതീതരാണെന്നുള്ള അഹങ്കാരത്തിനും കിട്ടിയ തിരിച്ചടിയാണ് കോടതി വിധി.

വിദ്യാർത്ഥിനിയും കന്യാസ്ത്രീയും ആയ പാവപ്പെട്ട ഒരു സ്ത്രീ അതിദാരുണമായി കൊല ചെയ്യപ്പെട്ടിട്ട് സമുദായത്തിന്റെ വോട്ട് കിട്ടും എന്നുള്ള തെറ്റായ ധാരണയിൽ, പ്രതികളെ ശിക്ഷിച്ചപ്പോൾ ഇരക്കു വേണ്ടി  മാധ്യമങ്ങൾക്കു മുന്നിൽ പ്രതികരിക്കുവാൻ ഒരു രാഷ്ട്രീയ നേതാവും തയ്യാറാകാത്തത് സാമുദായിക-രാഷ്ട്രീയ അവിശുദ്ധ കൂട്ടുകെട്ട് ആണെന്ന് ഇതിലൂടെ തെളിഞ്ഞിരിക്കുകയാണ്. ഒരു സ്ത്രീക്ക് നീതി ലഭിക്കാൻ വേണ്ടി മൂന്ന് പതിറ്റാണ്ടു കാലം വിവാഹം പോലും ഉപേക്ഷിച്ചു നിയമ പോരാട്ടം നടത്തിയതിലൂടെ കേരളത്തിലെ സ്ത്രീ സമൂഹം തനിക്കെന്തെകിലും സംഭവിച്ചാൽ  ചോദിക്കുവാനും പറയാനും ഇവിടെ ഒരാളെങ്കിലും ഉണ്ടല്ലോ എന്ന വിശ്വാസമാണ് കോടതി വിധി വന്നതിനെ തുടർന്ന് കേരളത്തിലെ  സ്ത്രീ സമൂഹവും ലോകത്തെല്ലായിടത്തും  ഉള്ള മലയാളികളും ഫോണിലൂടെ സന്തോഷം പങ്കു വയ്ക്കുന്ന ദിവസങ്ങളായിരുന്നു കഴിഞ്ഞു പോയ എട്ടു ദിവസങ്ങൾ. 

പ്രതികളെ ശിക്ഷിച്ചു കൊണ്ടുള്ള ഇരട്ട ജീവപര്യന്തം സുപ്രീം കോടതി ശരിവയ്ക്കും വരെ നിയമ പോരാട്ടം അനിവാര്യമാണ്.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിലപിടിപ്പുള്ള പ്രമുഖ അഭിഭാഷകരായ ഹരീഷ് സാൽവെ, മുകള്‍ റോഹ്ത്തഗി, മനു അഭിഷേക് സിങ്വി എന്നിവരെ പ്രതികൾ ഇറക്കുമ്പോൾ, അവരെ നേരിടാനുള്ള ഇരക്കു  വേണ്ടിയുള്ള  നിയമ പോരാട്ടത്തിൽ കേരളത്തിലെ നീതി ബോധം ഉള്ള ഓരോ മലയാളികളും അവരവരെ കൊണ്ട് ആകാവുന്ന തരത്തിൽ സാമ്പത്തിക സഹായം നല്കി ഈ അഭ്യർത്ഥന ഓരൊരുത്തരും വാട്സാപ്പ്, ഫേസ്ബുക്ക് എന്നീ നവമാധ്യമങ്ങൾ വഴിയും പരമാവധി ഓരോരുത്തർക്കും അയച്ചു കൊടുത്തു ഈ പോരാട്ടം വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടോളം നടത്തിയ നിയമ പോരാട്ടത്തിൽ സഹായിച്ച എല്ലാവർക്കും നന്ദി പറഞ്ഞു കൊണ്ട് പുതുവത്സര ആശംസകളോടെ;

സ്നേഹാദരപൂർവ്വം

  • ജോമോൻ പുത്തൻപുരയ്ക്കൽ
  • കൺവീനർ 
  • അഭയ കേസ് ആക്ഷൻ കൗൺസിൽ 
  • 31/12/2020
  • അക്കൗണ്ട് നമ്പർ 
  • Jomon Puthenpurackal 
  • SB A/C No: 14160100041074 FEDERAL BANK, Palayam BR  , TVM  IFSC CODE : FDRL0001416
Share

admin