കോസ്റ്റ സെറീന ഇങ്ങനെ ഒഴുകുകയാണ്. ഞങ്ങൾക്ക് ഇത് ആദ്യരാത്രിയാണ്. ആ സാഗരമെത്തയിൽ ഞങ്ങൾ അനന്തമായ രതിമൂർച്ചയിൽ അഴിഞ്ഞാടുകയായിരുന്നു. എപ്പോഴൊക്കെയോ ഞങ്ങൾ വീഞ്ഞും പഴച്ചാറുകളും പഴങ്ങളും ആസ്വദിച്ചങ്ങനെ ആലിംഗനബദ്ധരായി രാസലീലകളിൽ കഴിയുകയായിരുന്നു. പകലിന്റെ വെള്ളിക്കീറുകൾ ഞങ്ങളുടെ നാണം നുണയാനെത്തിത്തുടങ്ങി. കിഴക്ക്, ഉറക്കമൊളിച്ച ചെങ്കണ്ണുമായി സൂര്യൻ ഞങ്ങളെ തുറിച്ചുനോക്കാൻ തുടങ്ങി. കോസ്റ്റ സെറീനയുടെ ആദ്യ പകൽ പിറക്കുയായിരുന്നു. അങ്ങനെ ഞങ്ങൾ സെൽഫികളിൽ മുഴുകവേ, ദൂരെ ഒരു പച്ചക്കര കാണാനായി. ലക്ഷദ്വീപിന്റെ ലക്ഷണങ്ങൾ വെളിപ്പെട്ടുതുടങ്ങി. കടലിന്റെ ആഴം കുറഞ്ഞുവരുന്നതിനാലാവാം, കടൽ അശാന്തമായിരുന്നു. തിരമാലകൾ കപ്പലിനോട് കുറുമ്പ് കാണിക്കാൻ തുടങ്ങിയിരുന്നു. ദൂരെ ദ്വീപിന്റെ പച്ചക്കര കൂടുതൽ കൂടുതൽ...
Read More...
Read More
തുർതുക്കിന്റെ തനത് രുചിയായ മോസ്കയും പിന്നെ രജ്മയും ചോറും ആസ്വദിച്ച ഞങ്ങൾ തുർതുക്കിന്റെ മറുപാതിയിലേക്ക് പര്യവേക്ഷണം നടത്തുകയായിരുന്നു. വീണ്ടും ഷ്യോക്ക് നദിയുടെ ആരവം കേട്ടുകേട്ടുവേണം ഞങ്ങൾക്ക് തുർതുക്കിന്റെ മറുപാതിയിലേക്ക് കടക്കാൻ. ഇവിടേയും നിറയേ ആപ്രിക്കോട്ടുമരങ്ങളും പച്ചച്ച കൃഷിയിടങ്ങളും കാണാം. അതേസമയം, തുർതുക്കിന്റെ പോയകാല തിരുശേഷിപ്പുകളുടെ കാഴ്ചബംഗ്ലാവുകളും കാണാം. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ, ഗതകാല കാഴ്ചബംഗ്ലാവുകളുടെ കാഴ്ചബംഗ്ലാവ് കൂടിയാണ്, തുർതുക്കിന്റെ ഈ മറുപാതി. വീഡിയോ കാണാം ഇത് തുർതുക്കിന്റെ മാത്രം സവിശേഷതയല്ല, മറിച്ച്, ലഡാക്കിന്റെ ഒരു പൊതുസ്വഭാവമാണെന്നും പറയാം. ഇവിടെ നിറയേ ചരിത്രമ്യൂസിയങ്ങളുടെ വിസ്മയങ്ങളാണ് അഥവാ കച്ചവടസ്ഥലികളാണ്. ഈ പർവ്വതഭൂമിയുടെ പോയകാല ചരിത്രാവശേഷിപ്പുകളെ മുഴുവനും...
Read More...
Read More
കോസ്റ്റ സെറീന വൈകീട്ട് 5 മണിക്ക് കൊച്ചി തീരം വിടുമെന്നാണ് പറഞ്ഞിരുന്നത്. പക്ഷേ, കപ്പലിലെ സന്ധ്യാദീപങ്ങൾ തെളിഞ്ഞിട്ടും അങ്ങനെ സംഭവിച്ചില്ല. കപ്പൽ, തീരം വിടാത്തതിൽ ആർക്കും പരിഭവവുമുണ്ടായിരുന്നില്ല. കാരണം എല്ലാവരും കപ്പലിന്റെ ആഡംഭരം അളന്നനുഭവിക്കുന്ന ത്രില്ലിലായിരുന്നു. ഏറെ പേരും കോസ്റ്റ സെറീനയുടെ ഉയരങ്ങളിലെ ഡക്കിലായിരുന്നു. അതായത് പതിനൊന്നാം നിലയിൽ. അവരുടെ ആശ്ചര്യവും ആനന്ദവും വീഡിയോകാൾ വഴി ഉറ്റവർക്കും ഉടയവർക്കും പങ്കവക്കുകയായിരുന്നു. ഞാൻ പതിവുപോലെ ഷൂട്ട് ആരംഭിച്ചിരുന്നു. കന്നിഷൂട്ട് പിഴച്ചില്ല. ഇന്ത്യൻ നേവിയുടെ ദീപാലംകൃതമായ കപ്പലും അവർ കടലിലേക്ക് പെയ്തിറക്കിയ വർണ്ണമഴയുമായിരുന്നു. പിന്നെ, ഈ കപ്പലിലെ റഡാറുകളും മുകളിലൊരുക്കിയ സുഖവാസ സൌകര്യങ്ങളും ക്യാമറയെ...
Read More...
Read More
കർദുങ്ങലയുടെ ഉയരങ്ങൾ തൊട്ടാൽ പിന്നെ അല്പം വിശ്രമിക്കുന്നതും ദീർഘശ്വാസമെടുക്കുന്നതും വടക്കേ പുള്ളുവിലെ ഈ പഞ്ചാബി ദാബയിൽ വച്ചാണ്. പ്രാണവായുവിന്റെ അളവ് ഇവിടേയും കുറവാണ്. എങ്കിലും കർദുങ്ങലയെ അപേക്ഷിച്ച് അല്പം ആശ്വാസമുണ്ടാവും ഇവിടെ. കാരണം, സ്വാഭാവികമായും ഉയരം കുറയുകയാണല്ലോ. ഭാരതത്തിന്റെ ആത്മാവിലേക്കുള്ള ഒമ്പതാമത്തെ വാതിൽ. വരൂ, നമുക്ക് ഭാരതം കാണാം. സീറ്റി സ്കാനിന്റെ ഭാരതീയം അനുഭവിക്കാം. ഏതെങ്കിലും തരത്തിൽ ഉയരങ്ങളുടെ അസുഖം (Altitude Sickness) ബാധിച്ചവർക്ക് ഇവിടെ അല്പം കൂടി താഴോട്ടിറങ്ങിയാൽ കർദോങ്ങ് ഗ്രാമത്തിൽ ഒരു ആയുഷ് പ്രാഥമിക ചികിത്സാകേന്ദ്രമുണ്ട്. ഈ ആയുഷ് കേന്ദ്രത്തിന്നരികെ ഭക്ഷണത്തിനായി വണ്ടി നിർത്തിയപ്പോഴാണ് ഈ ആരോഗ്യകേന്ദ്രം ശ്രദ്ധയിൽ...
Read More...
Read More
ഞാനിപ്പോൾ നിൽക്കുന്നത് ലഡാക്കിന്റെ സ്വന്തം കൊട്ടാരത്തിനകത്താണ്. ഇന്നാട്ടുകാർ ലച്ചൻ പാൾക്കർ കൊട്ടാരമെന്ന് വിളിക്കും, ഈ ടിബറ്റൻ പ്രൌഡശില്പത്തെ. വിനോദസഞ്ചാരികളും വിദേശികളും ഈ കൊട്ടാരത്തെ ലേ പാലസ് അഥവാ ലേ കൊട്ടാരം എന്നുവിളിക്കും. ലഡാക്ക് സഞ്ചാരത്തിന്റെ അക്ലമറ്റൈസേഷൻ ദിവസങ്ങളിൽ കാണുന്ന ലഡാക്ക് മഹാത്ഭുതങ്ങളിൽ ഒന്നാണ് ഈ കൊട്ടാരം. വീഡിയോ കാണാം. പുതിയ പരിഷ്കൃത ലഡാക്ക് രൂപം കൊണ്ടപ്പോൾ അനാഥമായ പഴയ ലഡാക്കിലാണ് ഈ കൊട്ടാരം സ്ഥിതിചെയ്യുന്നത്. പരിഷ്കൃത സമൂഹവും പ്രകൃതി കെടുതികളും കൂടി പഴയ ലഡാക്കിനെ എതാണ്ടൊക്കെ ഇല്ലാതാക്കി. പിന്നീട് ലോക സാമ്പത്തിക ധനസഹായനിധിയും ഭാരതീയ പുരാവസ്തുവകുപ്പും കൂടിയാണ് ഈ കൊട്ടാരമടക്കം പഴയ...
Read More...
Read More
ലഡാക്കിലെ കാന്തക്കുന്നും പത്തർ സാഹിബ് ഗുരുദ്വാരയുടെ പാറക്കുന്നും കയറിയിറങ്ങി, പർവ്വതപ്രാന്തങ്ങളിലെ അപൂർവ്വമായ പച്ചപ്പുകളും ജലഛായാതലങ്ങളും കടന്ന് നാം ചെന്നുചേരുന്നത് രതിസുഖസാരേ ഇണചേരുന്ന നദികളുടെ വിസ്മയിപ്പിക്കുന്ന ഒരു അന്തപുരത്തിലാണ്. ലേയിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ പടിഞ്ഞാട്ട് സഞ്ചരിച്ചാൽ നമുക്ക് നദികൾ ഇണചേരുന്നത് കാണാം. ഈ യാത്രയിലെ ഏതാണ്ട് ദൂരമൊക്കെ നമുക്ക് മുകളിൽ നിന്ന് നദികളെ നോക്കിക്കാണാം. പിന്നെപ്പിന്നെ താഴോട്ട് താഴോട്ട് ഇറങ്ങിവരുമ്പോൾ നമുക്ക് ഈ നദികളുടെ അടുപ്പക്കാഴ്ച ആസ്വദിക്കാം. വീഡിയോ കാണാം ഭാരതത്തിന്റെ സംസ്കൃതി ഒഴുക്കുന്ന സിന്ധു നദിയും കൈവഴിനദിയായ സാൻസ്കർ നദിയുമാണ് ആരും കാണുന്നില്ലെന്ന ഭാവത്തിൽ മതിമറന്ന് ഇവിടെ ഇണചേർന്ന്...
Read More...
Read More
ഉണർന്നു സജ്ജരായി മുന്നോട്ടു പാഞ്ഞീടുവിൻ തകർന്നുതരിപ്പണ- മാകട്ടെ തടസ്സങ്ങൾ. ഒരു നൂറ്റാണ്ടുമുമ്പ് മുഴങ്ങിയ സിംഹഗർജ്ജനം ഇന്നും തുടരുകയാണ്. ഭൂമിയിൽ നിന്ന് ജാതീയത പാടെ തുടച്ചുമാറ്റാനായി സിംഹഗർജ്ജനം മുഴക്കിയ ആ നവോത്ഥാന നായകൻ വിസ്മൃതനായിട്ട് അരനൂറ്റാണ്ട് കഴിഞ്ഞു. ആ സിംഹത്തിന്റെ മടയിലാണ് ഞാനിപ്പോഴുള്ളത്. സാക്ഷാൽ സഹോദരൻ അയ്യപ്പന്റെ കാലോച്ച കേട്ട നവോത്ഥാനഭൂമി. ഇത് സഹോദരൻ അയ്യപ്പന്റെ സ്മാരകം. തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിൽ നിന്ന് ഏകദേശം 10 കി.മി. സഞ്ചരിച്ചാൽ നമുക്ക് ഈ നവോത്ഥാന ഭൂമിയിലെത്താം. ശ്രീനാരാ.ണഗുരുവിന്റേയും കുമാരനാശാന്റേയും ചട്ടമ്പിസ്വാമികളുടേയും പാദസ്പർശമേറ്റ ഒരു ധന്യഭൂമികൂടിയാണിത്. പെരിയാറിന്റെ ഓളങ്ങളിൽ കുളിരേറ്റുകിടക്കുന്ന ഈ ഹരിതാഭഭൂമി സന്ദർശകർക്ക് ശാന്തിനികേതനാണ്....
Read More...
Read More
മൂന്നുതവണയെങ്കിലും തൃശൂർ പൂരം കണ്ട ഒരാളിൽ തൃശൂർ പൂരം ഒരു ബോറൻ തനിയാവർത്തനമാണ്. ഇതാണ് സത്യം. ഞങ്ങൾ തൃശൂർക്കാർ അനവധി തവണ പൂരം കണ്ടവരാണ്. ഞങ്ങളുടേത് പൂരപ്പെരുമയുടെ നാടാണ്. അതുകൊണ്ടുതന്നെ ഞങ്ങൾ തൃശൂർക്കാർക്ക് പൂരം ഒരു സാംസ്കാരിക ആചാരത്തിനും ഗൃഹാതുരതക്കപ്പുറവും അത്രയ്ക്ക് കേമമല്ല തന്നെ. മാത്രമല്ല, പഴയതുപോലെ ഇപ്പോൾ തൃശൂർ പൂരം തൃശൂർക്കാർക്ക് പോലും അങ്ങനെ സുഗമമായി ആസ്വദിക്കാനുമാവില്ല. പൂരക്കാഴ്ചയുടെ റൌണ്ടും പരിസരവും കുറേക്കാലമായി സുരക്ഷയുടെ പേരിൽ ബന്തവസ്സിലുമാണ്. പൂരത്തെ കുറിച്ച് ഏറ്റവുമൊടുവിൽ പുറത്തുവരുന്ന വാർത്തകൾ പറയുന്നതും തൃശൂർ പൂരം പൂരസംസ്കൃതിയിൽ നിന്ന് ദൂരെദൂരേക്ക് അകലുകയാണെന്നാണ്. തൃശൂർ പൂരം പൂരമല്ലാതാവുകയാണ്. പൂരത്തിന്റെ...
Read More...
Read More
Yes, that day was the doomsday for all, me too. The day on which the great invincible Covid 19, the 7th of its kind took charge of the world. The world has become a global republic under the rule of Covid 19. And the reign is continuing. The global community has become unavoidably submissive to the great pied piper, Covid 19. Covid 19, the ever-mighty...
Read More...
Read More
I have started journalism as a parallel profession in the early 80’s. I have scribed for thirty years and still continues. Now I am seriously thinking of abstain from this passionate career for the history of my nose for news has terribly been ashamed of now a days stinking journalism. The new species of journalists are operating their job simply for money from their employers...
Read More...
Read More