ലോകപ്രസിദ്ധമാണ് തൃശൂർപൂരം. അതങ്ങിനെതന്നെ തുടരട്ടെ. എന്നാൽ ഓരോ വർഷം കഴിയുംതോറും പൂരപ്രേമികളെ വല്ലാതെ പീഡിപ്പിക്കുയാണ് പൂരപ്രമാണിമാർ. ഒരു കോൺസെൻട്രേഷൻ ക്യാമ്പിലെന്നോണം തൃശൂർ റൌണ്ടിൽ ഒരിടത്ത് പതിനായിരക്കണക്കിനോളം പൂരപ്രേമികളെ പൂട്ടിയിട്ട് പൂരച്ചൂടിൽ പൊരിച്ചെടുക്കുകയാണ് ഓരോ വർഷവും പൂരപ്രമാണിമാർ. വീഡിയോ കാണാം പതിനായിരക്കണക്കിന് ഭക്തരുടെ നേർച്ചപ്പണവും സർക്കാരിന്റെ ധനസഹായവും തൃശൂരിലെ ചെറുതും വലുതുമായ കച്ചവടക്കാരുടെ സാമ്പത്തിക ഔദാര്യവുമുണ്ട് ഈ പൂരം നടത്തിപ്പിന്. പറഞ്ഞുവരുന്നത് പൂരം നാളിലെ ബുദ്ധിമുട്ടിനെക്കുറിച്ചല്ല. സാമ്പിൾ വെടിക്കെട്ട് നടക്കുന്ന ദിവസത്തെ ബുദ്ധിമുട്ടിനെ കുറിച്ചാണ്. ഒരു കരക്കാരുടെ സാമ്പിൾ കഴിഞ്ഞ് ഏകദേശം 45 മിനിറ്റ് കഴിഞ്ഞാണ് രണ്ടാം കരക്കാർ വെടിക്ക് തീ കൊളുത്തുന്നത്....
Read More...
Read More
ഞാനിപ്പോൾ ഒഴുകുന്നത് മലേഷ്യയിലാണ്. മലേഷ്യയിലെ പുത്രജയ തടാകത്തിലാണ്. എനിക്ക് വലതുവശത്ത് കാണുന്നതാണ് പ്രസിദ്ധമായ പുത്ര മോസ്ക്. ദൂരെ ദാ കാണുന്നതാണ് ഇരുമ്പ് മോസ്ക്. ഈ തടാകത്തിലൂടെയുള്ള ബോട്ടുസവാരി ആനന്ദകരമാണ്. വീഡിയോ കാണാം കുലാലംപൂരിന് തെക്ക് 33 കിലോമീറ്റർ അകലെയാണ് പുത്രജയ. പുത്രജയയുടെ ഏതാണ്ട് 650 ഹെക്ടർ ഭൂസ്ഥലി മുഴുവനായും പ്രകൃത്യാ ശീതീകരിക്കുന്ന ജോലി കൂടിയുണ്ട് ഈ തടാകത്തിന്. ഏകദേശം 50 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ഈ തടാകത്തിന്റെ ശരാശരി ആഴം ഏകദേശം 7 മീറ്ററാണ്. ദാ കാണുന്നതാണ് പുത്ര പാലം. അതിമനോഹമായ ഒരു മനുഷ്യനിർമ്മിത പുന്തോട്ടമാണ് ഈ താടാകത്തിന് ചുറ്റും. തടാകതീരങ്ങളിൽ...
Read More...
Read More
കോസ്റ്റ സറീനയുടെ വിലകൂടിയ ഔദാര്യത്തിന്മേൽ ഞങ്ങളുടെ ലക്ഷദ്വീപ് യാത്ര ഏതാനും മണിക്കൂറുകളിലേക്ക് പരിമിതപ്പെടുത്തിയിരുന്നു. പല സഞ്ചാരികളും ചെന്നിറങ്ങിയ അഗാത്തിയിലെ തീരങ്ങളിലും നേരിയ തിരമാലകളിലും യാനപാത്രങ്ങളിലും ദ്വീപിന്റെ പാനപാത്രങ്ങളിലുമായി മണിക്കൂറുകളെ ഹണിമൂണുകളാക്കിയിരുന്നു. വീഡിയോ കാണാം എന്റെ നർത്തകി സൂറയെ നിങ്ങൾ മറന്നുവോ എന്തോ. എന്നാൽ അവളും കൂട്ടുകാരി ആൾഡേലും കൂട്ടരുമാണ് ഈ അഗാത്തിയുടെ ആധിപത്യം ഏറ്റെടുത്തതെന്നും തോന്നും അവരുടെ ആഘോഷതിമിർപ്പുകൾ കണ്ടാൽ. അവരുടെ മൊബൈൽ ക്യാമറകളുടെ ഗർഭപാത്രങ്ങളിൽ സെൽഫികളും റീലുകളും ജന്മമെടുത്തുകൊണ്ടേയിരുന്നു. ഗോവൻ പ്രണയതീരങ്ങളെ ഓർമ്മിപ്പിക്കുമാറ് അഗാത്തിയിലെ തീരങ്ങൾ പ്രണയതീരങ്ങളാവുകയായിരുന്നു. സായ്പുമാരും മദാമമാരും, നാണത്താൽ നനഞ്ഞുകിടന്ന അഗാത്തി തീരങ്ങളേയും നേർത്ത തിരമാലകളേയും പിന്നേയും...
Read More...
Read More
കോസ്റ്റ സെറീന ഇങ്ങനെ ഒഴുകുകയാണ്. ഞങ്ങൾക്ക് ഇത് ആദ്യരാത്രിയാണ്. ആ സാഗരമെത്തയിൽ ഞങ്ങൾ അനന്തമായ രതിമൂർച്ചയിൽ അഴിഞ്ഞാടുകയായിരുന്നു. എപ്പോഴൊക്കെയോ ഞങ്ങൾ വീഞ്ഞും പഴച്ചാറുകളും പഴങ്ങളും ആസ്വദിച്ചങ്ങനെ ആലിംഗനബദ്ധരായി രാസലീലകളിൽ കഴിയുകയായിരുന്നു. പകലിന്റെ വെള്ളിക്കീറുകൾ ഞങ്ങളുടെ നാണം നുണയാനെത്തിത്തുടങ്ങി. കിഴക്ക്, ഉറക്കമൊളിച്ച ചെങ്കണ്ണുമായി സൂര്യൻ ഞങ്ങളെ തുറിച്ചുനോക്കാൻ തുടങ്ങി. കോസ്റ്റ സെറീനയുടെ ആദ്യ പകൽ പിറക്കുയായിരുന്നു. അങ്ങനെ ഞങ്ങൾ സെൽഫികളിൽ മുഴുകവേ, ദൂരെ ഒരു പച്ചക്കര കാണാനായി. ലക്ഷദ്വീപിന്റെ ലക്ഷണങ്ങൾ വെളിപ്പെട്ടുതുടങ്ങി. കടലിന്റെ ആഴം കുറഞ്ഞുവരുന്നതിനാലാവാം, കടൽ അശാന്തമായിരുന്നു. തിരമാലകൾ കപ്പലിനോട് കുറുമ്പ് കാണിക്കാൻ തുടങ്ങിയിരുന്നു. ദൂരെ ദ്വീപിന്റെ പച്ചക്കര കൂടുതൽ കൂടുതൽ...
Read More...
Read More
തുർതുക്കിന്റെ തനത് രുചിയായ മോസ്കയും പിന്നെ രജ്മയും ചോറും ആസ്വദിച്ച ഞങ്ങൾ തുർതുക്കിന്റെ മറുപാതിയിലേക്ക് പര്യവേക്ഷണം നടത്തുകയായിരുന്നു. വീണ്ടും ഷ്യോക്ക് നദിയുടെ ആരവം കേട്ടുകേട്ടുവേണം ഞങ്ങൾക്ക് തുർതുക്കിന്റെ മറുപാതിയിലേക്ക് കടക്കാൻ. ഇവിടേയും നിറയേ ആപ്രിക്കോട്ടുമരങ്ങളും പച്ചച്ച കൃഷിയിടങ്ങളും കാണാം. അതേസമയം, തുർതുക്കിന്റെ പോയകാല തിരുശേഷിപ്പുകളുടെ കാഴ്ചബംഗ്ലാവുകളും കാണാം. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ, ഗതകാല കാഴ്ചബംഗ്ലാവുകളുടെ കാഴ്ചബംഗ്ലാവ് കൂടിയാണ്, തുർതുക്കിന്റെ ഈ മറുപാതി. വീഡിയോ കാണാം ഇത് തുർതുക്കിന്റെ മാത്രം സവിശേഷതയല്ല, മറിച്ച്, ലഡാക്കിന്റെ ഒരു പൊതുസ്വഭാവമാണെന്നും പറയാം. ഇവിടെ നിറയേ ചരിത്രമ്യൂസിയങ്ങളുടെ വിസ്മയങ്ങളാണ് അഥവാ കച്ചവടസ്ഥലികളാണ്. ഈ പർവ്വതഭൂമിയുടെ പോയകാല ചരിത്രാവശേഷിപ്പുകളെ മുഴുവനും...
Read More...
Read More
കോസ്റ്റ സെറീന വൈകീട്ട് 5 മണിക്ക് കൊച്ചി തീരം വിടുമെന്നാണ് പറഞ്ഞിരുന്നത്. പക്ഷേ, കപ്പലിലെ സന്ധ്യാദീപങ്ങൾ തെളിഞ്ഞിട്ടും അങ്ങനെ സംഭവിച്ചില്ല. കപ്പൽ, തീരം വിടാത്തതിൽ ആർക്കും പരിഭവവുമുണ്ടായിരുന്നില്ല. കാരണം എല്ലാവരും കപ്പലിന്റെ ആഡംഭരം അളന്നനുഭവിക്കുന്ന ത്രില്ലിലായിരുന്നു. ഏറെ പേരും കോസ്റ്റ സെറീനയുടെ ഉയരങ്ങളിലെ ഡക്കിലായിരുന്നു. അതായത് പതിനൊന്നാം നിലയിൽ. അവരുടെ ആശ്ചര്യവും ആനന്ദവും വീഡിയോകാൾ വഴി ഉറ്റവർക്കും ഉടയവർക്കും പങ്കവക്കുകയായിരുന്നു. ഞാൻ പതിവുപോലെ ഷൂട്ട് ആരംഭിച്ചിരുന്നു. കന്നിഷൂട്ട് പിഴച്ചില്ല. ഇന്ത്യൻ നേവിയുടെ ദീപാലംകൃതമായ കപ്പലും അവർ കടലിലേക്ക് പെയ്തിറക്കിയ വർണ്ണമഴയുമായിരുന്നു. പിന്നെ, ഈ കപ്പലിലെ റഡാറുകളും മുകളിലൊരുക്കിയ സുഖവാസ സൌകര്യങ്ങളും ക്യാമറയെ...
Read More...
Read More
ഞാനിപ്പോഴും തുർതുക്കിലാണ്. ആ ഇരുമ്പുപാലം പകുത്തുവച്ച പാതിഗ്രാമം അളന്നെടുക്കുകയാണ്. സമയം, ഏതാണ്ട് ഉച്ചയായി. പച്ചവിരിപ്പിട്ട ഇവിടം ഉച്ച അപ്രസത്കമാണ്. എങ്കിലും കേരളത്തിന്റെ സമയമുറ എന്നോട് ഉച്ചയൂണ് ആവശ്യപ്പെട്ടുതുടങ്ങി. തുർതുക്ക് ഒരു പർവ്വതഗ്രാമം മാത്രമല്ല, ഭാരതീയത്തിന്റെ നേർക്കാഴ്ച കൂടിയാണ്. ബാൾടി സംസ്കാരത്തിന്റെ പരിഛേദമാണ്. ചരിത്രസ്ഥലിയാണ്. അത്തരം കഥകളൊക്കെ ഞാൻ തുർതുക്കിന്റെ രണ്ടാം പാതി കാണുമ്പോൾ പറയാം. വീഡിയോ കാണാം ഇപ്പോൾ ഞാൻ പറയുന്നത് ഒരു ലഡാക്കി തനത് രുചിയെ കുറിച്ചാണ്. തുർതുക്ക് നമുക്ക് തരുന്നതും അത്തരം രുചിഭേദങ്ങളാണ്. ഇവിടം നിറയേ ബാൾടി രുചിക്കൂട്ടുകളുടെ അടുക്കളകളാണ്. ബാൾടി കിച്ചൺ എന്നാണ് ഇന്നാട്ടുകാർ അത്തരം അടുക്കളയെ...
Read More...
Read More
ഇത് ആഡംബരകപ്പൽ സഞ്ചാരത്തിന്റെ കാലം. 1822-ലായിരുന്നു ആഡംബരകപ്പൽ സഞ്ചാരത്തിന്റെ തുടക്കമെങ്കിലും, 1980-തോടുകൂടിയാണ് നാം ഇന്നു കാണുന്ന തരത്തിലേക്ക് ആ വിനോദസഞ്ചാര മേഖല വികസിച്ചത്. സാധാരണ ഗതിയിൽ 48 മണിക്കൂറിൽ കുറയാത്ത ആഡംബരകപ്പൽ സഞ്ചാരമായിരുന്നു ആരംഭത്തിലുണ്ടായിരുന്നത്. ഇപ്പോഴത് എണ്ണിയാലെടുങ്ങാത്ത രാത്രികളിലേക്കും പകലുകളിലേക്കും എത്തിയിരിക്കുന്നു. അതുകൊണ്ടുതന്നെ ആഡംബരകപ്പൽ വിനോദ സഞ്ചാര മേഖല ഏറെ മുന്നോട്ട് പോയിരിക്കുന്നു. കോവിഡ് കാലത്തിനുമുമ്പ് ഏകദേശം 155 ബില്യൺ ഡോളറിന്റെ ബിസിനസ്സ് ഉണ്ടായിരുന്ന ഈ മേഖല കോവിഡിന്റെ പിടിയിൽ പെട്ട് ശ്വാസം മുട്ടുകയായിരുന്നു. അക്കാലത്ത് 30 മില്യൺ സഞ്ചാരികൾ ലോകത്തിന്റെ കടൽപ്പുറങ്ങളിൽ ആഡംബരസഞ്ചാരം നടത്തിയിരുന്നു. ഏകദേശം 2 മില്യൺ മാനവവിഭവ...
Read More...
Read More
ന്യൂബ്രയിലെ കന്യാവനങ്ങളിലെ പാട്ടും കൊട്ടും ആട്ടവും ആസ്വദിച്ചങ്ങനെ ഹുന്തറിലെ ഒട്ടകപ്പുറസഞ്ചാരവും കഴിഞ്ഞ് ഞാൻ ഹിമസാനുക്കളിലെ മറ്റൊരു ഗ്രാമം തേടി പോവുകയായിരുന്നു. ആ ഗ്രാമത്തിന്റെ പേരാണ് തുർതുക്ക്. ദുർദുക്ക് എന്നും പറയുമത്രെ. എന്നുവച്ചാൽ ലഡാക്കി ഭാഷയിൽ, “ഇരുന്നാലും, സ്വാഗതം”. വീഡിയോ കാണാം ലഡാക്കിലെ മുന്നുനാലു ദിവസത്തെ യാത്രക്കിടയിൽ ഞാനും ഡ്രൈവർ സ്റ്റാൻസിനും ആത്മമിത്രങ്ങളായി. ഞാൻ സ്റ്റാൻസിന്റെ ഭാഷയുമായി പൊരുത്തപ്പെടാൻ തുടങ്ങി. അതിനേക്കാൾ കൂടുതലായി സ്റ്റാൻസിൻ തിരിച്ചും സമരസപ്പെട്ടിരുന്നു. ഭാഷക്കപ്പുറവും ഏതോ ഒരു ഭാഷ ഞങ്ങൾ കൈമാറാൻ തുടങ്ങി. അങ്ങനെ തുർതുക്കിലേക്കുള്ള യാത്രയിൽ ഒരിടത്തുവച്ച് സ്റ്റാൻസിൻ വാഹനം നിർത്തി. എന്നിട്ട് പറഞ്ഞു, നമുക്ക് ഒരു...
Read More...
Read More
കർദുങ്ങലയുടെ ഉയരങ്ങൾ തൊട്ടാൽ പിന്നെ അല്പം വിശ്രമിക്കുന്നതും ദീർഘശ്വാസമെടുക്കുന്നതും വടക്കേ പുള്ളുവിലെ ഈ പഞ്ചാബി ദാബയിൽ വച്ചാണ്. പ്രാണവായുവിന്റെ അളവ് ഇവിടേയും കുറവാണ്. എങ്കിലും കർദുങ്ങലയെ അപേക്ഷിച്ച് അല്പം ആശ്വാസമുണ്ടാവും ഇവിടെ. കാരണം, സ്വാഭാവികമായും ഉയരം കുറയുകയാണല്ലോ. ഭാരതത്തിന്റെ ആത്മാവിലേക്കുള്ള ഒമ്പതാമത്തെ വാതിൽ. വരൂ, നമുക്ക് ഭാരതം കാണാം. സീറ്റി സ്കാനിന്റെ ഭാരതീയം അനുഭവിക്കാം. ഏതെങ്കിലും തരത്തിൽ ഉയരങ്ങളുടെ അസുഖം (Altitude Sickness) ബാധിച്ചവർക്ക് ഇവിടെ അല്പം കൂടി താഴോട്ടിറങ്ങിയാൽ കർദോങ്ങ് ഗ്രാമത്തിൽ ഒരു ആയുഷ് പ്രാഥമിക ചികിത്സാകേന്ദ്രമുണ്ട്. ഈ ആയുഷ് കേന്ദ്രത്തിന്നരികെ ഭക്ഷണത്തിനായി വണ്ടി നിർത്തിയപ്പോഴാണ് ഈ ആരോഗ്യകേന്ദ്രം ശ്രദ്ധയിൽ...
Read More...
Read More