കോസ്റ്റ സറീനയുടെ വിലകൂടിയ ഔദാര്യത്തിന്മേൽ ഞങ്ങളുടെ ലക്ഷദ്വീപ് യാത്ര ഏതാനും മണിക്കൂറുകളിലേക്ക് പരിമിതപ്പെടുത്തിയിരുന്നു. പല സഞ്ചാരികളും ചെന്നിറങ്ങിയ അഗാത്തിയിലെ തീരങ്ങളിലും നേരിയ തിരമാലകളിലും യാനപാത്രങ്ങളിലും ദ്വീപിന്റെ പാനപാത്രങ്ങളിലുമായി മണിക്കൂറുകളെ ഹണിമൂണുകളാക്കിയിരുന്നു. വീഡിയോ കാണാം എന്റെ നർത്തകി സൂറയെ നിങ്ങൾ മറന്നുവോ എന്തോ. എന്നാൽ അവളും കൂട്ടുകാരി ആൾഡേലും കൂട്ടരുമാണ് ഈ അഗാത്തിയുടെ ആധിപത്യം ഏറ്റെടുത്തതെന്നും തോന്നും അവരുടെ ആഘോഷതിമിർപ്പുകൾ കണ്ടാൽ. അവരുടെ മൊബൈൽ ക്യാമറകളുടെ ഗർഭപാത്രങ്ങളിൽ സെൽഫികളും റീലുകളും ജന്മമെടുത്തുകൊണ്ടേയിരുന്നു. ഗോവൻ പ്രണയതീരങ്ങളെ ഓർമ്മിപ്പിക്കുമാറ് അഗാത്തിയിലെ തീരങ്ങൾ പ്രണയതീരങ്ങളാവുകയായിരുന്നു. സായ്പുമാരും മദാമമാരും, നാണത്താൽ നനഞ്ഞുകിടന്ന അഗാത്തി തീരങ്ങളേയും നേർത്ത തിരമാലകളേയും പിന്നേയും...
Read More...
Read More
ലഡാക്കിലെ കാന്തക്കുന്നും പത്തർ സാഹിബ് ഗുരുദ്വാരയുടെ പാറക്കുന്നും കയറിയിറങ്ങി, പർവ്വതപ്രാന്തങ്ങളിലെ അപൂർവ്വമായ പച്ചപ്പുകളും ജലഛായാതലങ്ങളും കടന്ന് നാം ചെന്നുചേരുന്നത് രതിസുഖസാരേ ഇണചേരുന്ന നദികളുടെ വിസ്മയിപ്പിക്കുന്ന ഒരു അന്തപുരത്തിലാണ്. ലേയിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ പടിഞ്ഞാട്ട് സഞ്ചരിച്ചാൽ നമുക്ക് നദികൾ ഇണചേരുന്നത് കാണാം. ഈ യാത്രയിലെ ഏതാണ്ട് ദൂരമൊക്കെ നമുക്ക് മുകളിൽ നിന്ന് നദികളെ നോക്കിക്കാണാം. പിന്നെപ്പിന്നെ താഴോട്ട് താഴോട്ട് ഇറങ്ങിവരുമ്പോൾ നമുക്ക് ഈ നദികളുടെ അടുപ്പക്കാഴ്ച ആസ്വദിക്കാം. വീഡിയോ കാണാം ഭാരതത്തിന്റെ സംസ്കൃതി ഒഴുക്കുന്ന സിന്ധു നദിയും കൈവഴിനദിയായ സാൻസ്കർ നദിയുമാണ് ആരും കാണുന്നില്ലെന്ന ഭാവത്തിൽ മതിമറന്ന് ഇവിടെ ഇണചേർന്ന്...
Read More...
Read More
നിനക്കറിയില്ലയീ എന്നെ എനിക്കറിയില്ലയീ നിന്നെ നമുക്കറിയില്ലയീ പ്രണയത്തെ പ്രണയത്തിന്നറിയില്ലയീ നമ്മേ. വഴിവിളക്കുകളണഞ്ഞുപോയ് വഴിയറിയാതെ നിശ്ചലം ഞാൻ നീ പോയ വഴിയുമജ്ഞാതം നിന്നെയിനി തേടുകയുമസാധ്യം. വരാമൊരാൾ ഒരുനാൾ ഈവഴി വരാതിരിക്കില്ല വഴിതെറ്റിയവർ ഉൾവെളിച്ചമായി വഴികാട്ടാൻ ഉൾവിളിയോടെ പുതുവഴി തേടി. അന്നെന്റെ കൈ പിടിക്കുമൊരാൾ അന്നെന്റെ ഊന്നുവടിയാവാമയാൾ പിന്നെയാവുമെൻ കർമ്മപഥങ്ങൾ പിന്നെയാവണമെൻ ശേഷക്രിയയും. അന്നും നാം കാണാമറയത്താവാം അന്നത്തെ കാണാചക്രവാളങ്ങളിൽ അന്നുമാ മാനത്തഴയിൽ നാമിഴയാം അന്നോളം തെളിയാത്തൊരു മഴവില്ലായ്....
Read More
ഈ ഭൂമിയിലെ സർവ്വസ്വവും പരിണാമത്തിന് വിധേയമാണ്. അറിഞ്ഞും അറിയാതേയും അവ പരിണമിച്ചുകൊണ്ടേയിരിക്കും. നാം അറിയുന്ന പരിണാമത്തേക്കാൾ ആശ്ചര്യകരമായിരിക്കും എപ്പോഴും നാമറിയാതെ പോകുന്ന പരിണാമങ്ങൾ. അതുകൊണ്ടുതന്നെ എഴുത്തും എഴുത്തുകാരനും, ചിത്രവും ചിത്രകാരനും, പാട്ടും പാട്ടുകാരനും എല്ലാം തന്നെ കാലാകാലങ്ങളിൽ പരിണാമങ്ങൾക്ക് വിധേയമാണ്. സമകാലിക സാമൂഹ്യ പശ്ചാത്തലത്തിൽ സമൂഹമാധ്യമങ്ങൾ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന നവമാധ്യമങ്ങൾ നമ്മുടെ സർഗ്ഗസംഭാവനകളെ മുമ്പെങ്ങുമില്ലാത്തവിധം പരിണാമങ്ങൾക്ക് വിധേയമാക്കുന്നുണ്ട്. ഏതൊരു പരിണാമത്തിലും സംഭവിക്കുന്നതുപോലെത്തന്നെ നവമാധ്യമജന്യമായ പരിണാമ ദശകളിലും സൃഷ്ടി-സ്ഥിതി-സംഹാരങ്ങൾ പ്രകടമാണ്. സമൂഹം അന്നോളം വരെ ശരിയെന്ന് അടയാളപ്പെടുത്തിയ ഒരവസ്ഥയിൽ നിന്ന് മറ്റൊരു അവസ്ഥയിലേക്ക് പരിണാമം കൊള്ളുമ്പോൾ സ്വാഭാവികമായും കലഹങ്ങളും കലാപങ്ങളും ഒഴിവാക്കാനാവുന്നതല്ല....
Read More...
Read More
അവൾ കവിതയുടെ രഥമേറി എന്നോട് പ്രണയം ചോദിച്ചു. ഞാൻ പ്രണയരഥമേറി അവൾക്ക് കവിത നേദിച്ചു. പിന്നെ ഉൽപ്രേക്ഷാസക്തിയിലവൾ എന്നെ ഉപമകളിലുപേക്ഷിച്ചു പോയി. അച്ചാണി വീണുപോയാ രഥം പിന്നെ അധികദൂരമുരുളാതെ, നിന്നുപോയി. മോതിരവിരലച്ചാണിയാക്കിയവൾ ഓടിച്ചാരഥം ചോരക്കറയിലൊട്ടി, പിന്നെ വീണ്ടുമേറെക്കാലമാ രഥമുരുണ്ടതെൻ ചൂണ്ടുവിരലച്ചാണിയിലായിരുന്നു. പ്രണയമണയും വിരൽ, മോതിരവിരലല്ല പ്രണയമിണങ്ങും വിരൽ, ചൂണ്ടുവിരലല്ലോ. അതോർമ്മ വേണം പ്രണയമേ നിത്യം അതോർമ്മ വേണം പ്രണയ സാരഥ്യമേ....
Read More
മഴവില്ലായിരുന്നില്ല നീ മനമാനത്തു പൂത്ത പൂമരം നീ എന്നിട്ടും മാഞ്ഞതെന്തേ നീ ഏനറിയാതെ മായുവതെങ്ങനെ. മറയുക അസാധ്യം നിനക്ക് മായുകയുമസാധ്യമെൻ സൂര്യപഥങ്ങളിൽ സൂക്ഷ്മ മേഘദളങ്ങളിൽ. നിറങ്ങൾക്ക് മരണമില്ല നിറമില്ലായ്മ മാത്രം നിറയുമാ വർണ്ണങ്ങൾ നിനച്ചിരിക്കാ നേരത്ത്. അപ്പോഴുമീ മാനമുണ്ടാവും എപ്പോഴും നിനക്കുദിക്കാൻ മാനം മായുകില്ലൊരിക്കലും മനമതു മായ്ക്കുകില്ലൊരിക്കലും....
Read More
നീയെൻ മുൾകിനാവള്ളിയിലെ നീർപെയ്യും പനിനീർ പൂവോ നെയ്മണം പരത്തും പ്രകാശമോ നെഞ്ചിൽ പൂക്കും വാർമഴവില്ലോ. നേരം പുലർന്നില്ലയിന്നലെ സ്മേരനേത്രങ്ങളാലെന്തിനെന്നെ നേരത്തെയുണർത്തി നീ ഒരുമിച്ചൊരു ഗംഗാസ്നാനത്തിനോ. ഉണർന്നൊന്നു നോക്കിയപ്പോൾ ഉണ്ടായിരുന്നില്ലല്ലോ നീ പാതിര തല്ലിത്തളർന്നൊരാ പാതിയൊഴിഞ്ഞ മെത്തയിൽ. ഒരു മകുടിയിഴയുന്നുണ്ടവിടെ കുറുനിര ഫണം വിരിച്ചാടുന്നു സ്വപ്നരതിസുഖസാരെ സ്വപ്നമായുറങ്ങി ഞാൻ വീണ്ടും. വീണ്ടുമൊരുനാൾ നീയെത്തും വിണ്ടുകീറിയ കാൽപാദങ്ങളാൽ കൺമഷിവരണ്ട കൺകളാൽ കണ്ഠമടർത്തും കണ്ണീർമുത്തുമായ് അന്നേരമുണരും പുണരും നിന്നെ അന്നേരമില്ലാത്തൊരു ഞാനായ്....
Read More
അറിയാതെ മുറിയാതെ ചിറകറിയാതെ പിറകെ പറന്ന പൊൻ പ്രാക്കളല്ലേ നാം. പിണങ്ങാതെ ഇണങ്ങാതെ പിരിയാം നമുക്കിനിയും പിറക്കാമൊരുനാൾ പരസ്പരം പിറകെ തന്നെ പറക്കാം. നമുക്ക് കാക്കാം കൊക്കിലൂറും നറും കവിതയുടെ കുറുകലും ചിറകിലെ താളവും മേഘങ്ങളിൽ നാം തീർക്കും വഴിപിഴക്കാത്ത വൃത്തവും. കാണാമഴവില്ലിൽ നമുക്കൂയലാടാം സപ്തവർണ്ണമണികൾ പങ്കുവെക്കാം. ചക്രവാളങ്ങളിൽ നാം ചിറകടിച്ചസ്തമിക്കുമ്പോൾ പുനർജനിയിലുദിക്കാം നമുക്ക് പിറകെ പറക്കാതെ നുണയാം കൊക്കിലൂറും അവസാന കവിതയും....
Read More
നീ വിരിച്ചിട്ട കൈമെത്തയിൽ ഞാനെന്നെ മയക്കിക്കിടത്തി നീ അഴിച്ചുവിട്ട വിരലുകളിൽ എന്റെ യാഗാശ്വം കുതിച്ചുകിതച്ചു. നീ വിടർത്തിയ മാരിവില്ലിൽ എന്റെ ചൂണ്ടുവിരൽ സിന്ദൂരമിട്ടു. നിന്റെ കൺചക്രവാളങ്ങളിൽ എന്റെ ഹൃദയം മഷിക്കൂടായി. നിന്റെ കവിൾപുറങ്ങളിൽ എന്റെ ചുണ്ടുകൾ മേഞുനടന്നു. നിന്റെ ചുണ്ടാഴങ്ങളിൽ എന്റെ ചിപ്പികളിഴഞ്ഞു മദിച്ചു. നിന്റെ നേർത്ത വിരൽവലകളിൽ എന്റെ ചൂണ്ടുവിരൽ കിടന്നുപിടച്ചു. നിന്റെ കർണ്ണച്ചുഴികളിൽ എന്റെ സ്വരം കരഞ്ഞുതീർന്നു. നിന്നിൽ നീ ഞാനായപ്പോൾ എന്നിൽ നീയും ഞാനുമില്ലാതായി....
Read More
പാതിയുറക്കത്തിന്റെ ആർത്ത യാമങ്ങളിൽ ആധിയുടെ ചോരപുരണ്ട തുരുമ്പിച്ച ചക്രമുരുണ്ട ചോരഞ്ഞരമ്പുകളിലൂടെ മരണാമ്പുലൻസുകൾ നിർത്താതെ കൂവിപ്പായുന്നുണ്ട്. കൂമ്പാത്ത ചുണ്ടുകളിലെ ചോരപരാഗണങ്ങൾ പിറക്കാത്ത കുഞ്ഞിന്റെ കരച്ചിൽ പരത്തുന്നുണ്ട്. പൊട്ടിവീണ പാൽമണമുള്ള പഴന്തുണിതൊട്ടിലിൽ കരയുന്ന കളിപ്പാട്ടങ്ങൾ കലപില കൂട്ടുന്നുണ്ട്. ഉറക്കത്തിലെ പാതി ഉണർവ്വും ഉണർവ്വിലെ പാതി ഉറക്കവും പിറക്കാത്ത കുഞ്ഞിന്റെ വിടരാത്ത വിതുമ്പലാവാന്നുണ്ട്. നീയെന്റെ ഉണർവ്വിലെ നീറുന്ന കൃഷ്ണമണിയായ് നീയെന്റെ ഉറക്കിലെ നീളുന്ന മരണമണിയായ് ഈറനണിയിക്കുന്നുണ്ട്....
Read More