പ്രണയകാലം പാകമാവുന്ന കാലത്താണ് പലപ്പോഴും പ്രണയം പാകം തെറ്റുക. അത് പ്രണയത്തിന്റെ ജനിതകദോഷം കൊണ്ടാവണം. പ്രണയത്തിന്റെ പാലാഴി കടഞ്ഞെടുത്ത് നറുജീവൽനെയ് ഉണ്ടാവുന്ന ഏതോ പ്രണയപ്രഭാതങ്ങളിലായിരിക്കും ഇത്തരം പ്രണയ പാകപിഴകൾ സംഭവിക്കുക. ‘ഈ കാലവും കടന്നുപോകും’ എന്നത് പ്രണയകാലങ്ങളിൽ പ്രസക്തമാവാറില്ല. കാരണം പ്രണയഋതുകൾ സാധാരണ ഋതുക്കളല്ല, ഋതുഭേദങ്ങളും വ്യത്യസ്തമായിരിക്കും. ഒരിക്കൽ മുറിഞ്ഞാൽ പിന്നെ മുറികൂടാം, പക്ഷേ, മുറിവുണങ്ങില്ല, ഒരിക്കലും. ഋതുഭേദങ്ങളിൽ ആ മുറിവുകൾ വൃണങ്ങളാവും. വേദനകളുടെ തനിയാവർത്തനങ്ങൾ സംഭവിക്കും. വിടർന്ന പൂക്കൾ കൊഴിയാൻ മടികാണിക്കും പോലെ, പ്രണയം അപ്പോഴും ആ വേദനകളിൽ ചേർന്നുനിൽക്കും. പിന്നെ, എപ്പോഴോ വീണ്ടും മുറി കൂടും. വേദനകൾ മായും....
Read More...
Read More
ഏകദേശം 750 വർഷം പഴക്കമുള്ള ഒരു ഐതിഹാസിക ഹരിതഭൂമിയിലേക്കാണ് ഞാനിപ്പോൾ പോയിക്കൊണ്ടിരിക്കുന്നത്. ജുറ, ആൽപ്സ് പർവ്വതങ്ങൾ വിരിപ്പിട്ട തൂമഞ്ഞുപുതപ്പിൽ സ്വപ്നം കണ്ടുറങ്ങുന്ന സ്വിറ്റ്സർലണ്ടിലൂടെയാണ് ഞാനിപ്പോൾ കടന്നുപോകുന്നത്. വീഡിയോ കാണാം അകലെ, പച്ചച്ച താഴ്വാരങ്ങളിൽ വളപ്പൊട്ടുകൾ പോലെ സ്വിസ്സ് വീടുകൾ കാണാം. പഴയ റോമാ സാമൃാജ്യത്തിന്റെ പ്രൌഡി കൊഴിയാത്ത വിശ്വാസികളുടെ ഭൂമി. അവിടവിടെ തനത് വാസ്തുതെറ്റിച്ചുകൊണ്ടുള്ള കെട്ടിടങ്ങളും കാണാം. യൂറോപ്പിന്റെ കേന്ദ്രബിന്ദുവാണ് ഈ ഭൂമിക. പച്ചയുടെ നിറഭേദങ്ങൾ കാണാം. റോൺ, റൈൻ നദികൾ സ്വരുക്കൂട്ടിയ സ്വിസ്സിലെ ഹരിതഭൂമിയിലിരുന്നും തടാകക്കരയിലിരുന്നും സ്വിസ്സ് ഹംസങ്ങളോട് പ്രണയസല്ലാപം നടത്തിയിരുന്നു ഞാൻ. നമുക്ക് ആ പ്രണയഹംസങ്ങളുടെ കഥകൾ കേൾക്കാം....
Read More...
Read More
“ഓണം മരിക്കുകയാണ്! മനസ്സിലായില്ലേ? ഈ ഓണം ഓണമല്ല. അതുകൊണ്ട് ഓണക്കവി പാടി: അന്ധകാരഗിരികളും കട- നെന്തിനോണമേ വന്നു നീ?” പതിറ്റാണ്ടുകളുടെ ഓണക്കാലങ്ങള്‍ക്കുമുമ്പ് ഡോ.സുകുമാര്‍ അഴീക്കോട് കുറിച്ചിട്ടതാണ് ഈ ഓണദര്‍ശനം. നല്ലോണങ്ങളുടെ നന്മകളെ കുറിച്ചെഴുതിത്തുടങ്ങി വല്ലോണങ്ങളുടെ വല്ലായ്മയില്‍ അവസാനിപ്പിച്ച ഡോ. സുകുമാര്‍ അഴീക്കോടിന്റെ ഓണദര്‍ശനം യഥാര്‍ത്ഥത്തിലും കേരളദേശത്തിന്റെ സാംസ്കാരിക തത്ത്വചിന്തയാണ്. പ്രളയവും, കൊറോണയും, ഉരുൾപ്പൊട്ടലും, ഹേമ കമ്മറ്റിയും ഈ സമൂഹത്തിലേക്ക് പ്രസരിപ്പിക്കുന്ന പ്രഭാപ്രളയത്തിന്റെ ഈ കാലഘട്ടത്തിലെങ്കിൽ അഴീക്കോട് കുറേക്കൂടി കൃത്യതയോടെ ഓണദർശനം നടത്തുമായിരുന്നു. അതിനുള്ള ദൌർഭാഗ്യം പക്ഷേ അഴീക്കോടിന് അനുഭവിക്കേണ്ടിവന്നില്ല. പണ്ട് ഓണം എന്നുകേള്‍ക്കുമ്പോള്‍ ഒരു വസന്തകാല ഗീതകത്തിന്റെ ഈണ മാണ് മനസ്സിലേക്ക്...
Read More...
Read More
കോസ്റ്റ സറീനയുടെ വിലകൂടിയ ഔദാര്യത്തിന്മേൽ ഞങ്ങളുടെ ലക്ഷദ്വീപ് യാത്ര ഏതാനും മണിക്കൂറുകളിലേക്ക് പരിമിതപ്പെടുത്തിയിരുന്നു. പല സഞ്ചാരികളും ചെന്നിറങ്ങിയ അഗാത്തിയിലെ തീരങ്ങളിലും നേരിയ തിരമാലകളിലും യാനപാത്രങ്ങളിലും ദ്വീപിന്റെ പാനപാത്രങ്ങളിലുമായി മണിക്കൂറുകളെ ഹണിമൂണുകളാക്കിയിരുന്നു. വീഡിയോ കാണാം എന്റെ നർത്തകി സൂറയെ നിങ്ങൾ മറന്നുവോ എന്തോ. എന്നാൽ അവളും കൂട്ടുകാരി ആൾഡേലും കൂട്ടരുമാണ് ഈ അഗാത്തിയുടെ ആധിപത്യം ഏറ്റെടുത്തതെന്നും തോന്നും അവരുടെ ആഘോഷതിമിർപ്പുകൾ കണ്ടാൽ. അവരുടെ മൊബൈൽ ക്യാമറകളുടെ ഗർഭപാത്രങ്ങളിൽ സെൽഫികളും റീലുകളും ജന്മമെടുത്തുകൊണ്ടേയിരുന്നു. ഗോവൻ പ്രണയതീരങ്ങളെ ഓർമ്മിപ്പിക്കുമാറ് അഗാത്തിയിലെ തീരങ്ങൾ പ്രണയതീരങ്ങളാവുകയായിരുന്നു. സായ്പുമാരും മദാമമാരും, നാണത്താൽ നനഞ്ഞുകിടന്ന അഗാത്തി തീരങ്ങളേയും നേർത്ത തിരമാലകളേയും പിന്നേയും...
Read More...
Read More
ലഡാക്കിലെ സമീപദൃശ്യക്കാഴ്ചകൾ ഏതാണ്ട് അവസാനിക്കാറായി. ഇനിയുള്ളതാണ് കാഴ്ചകൾ. ഹിമവാന്റെ ഉയരങ്ങളിലെ സാഹസിക കാഴ്ചകൾ. പ്രാണവായു കിട്ടാത്ത ഉയരങ്ങളിലെ കാഴ്ചകൾ. എന്റെ ശരീരവും മനസ്സും ഏതാണ്ട് അതിനുള്ള തയ്യാറെടുപ്പിലാണ്. അതിനുമുമ്പ് ഈ മൈത്രേയ ബുദ്ധന്റെ തപശക്തി കൂടി ആവാഹിച്ചെടുക്കാനുള്ള യാത്രയിലാണ് ഞാനിപ്പോൾ. വീഡിയോ കാണാം ലഡാക്കിൽ നിന്ന് 115 കിലോമീറ്റർ സഞ്ചരിച്ചാൽ നമുക്ക് ദിസ്കിത്ത് ബൌദ്ധാശ്രമത്തിലെത്താം. എല്ലാ ആശ്രമങ്ങളേയും പോലെ ഇതുമൊരു പൌരാണികമായ ആശ്രമമാണ്. പതിനാലാം നൂറ്റാണ്ടിൽ രൂപം കൊണ്ട ജെല്യൂപ ബുദ്ധിസ്റ്റുകളുടെ ആശ്രമമാണിത്. ഇവിടെ കുടികൊള്ളുന്നത് മൈത്രേയ ബുദ്ധനാണ്. ഇവിടെ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളുണ്ട്, ഈ താഴ്വാരങ്ങളിലെ കുട്ടികൾക്ക് പഠിക്കാൻ....
Read More...
Read More
ഇത് ചാങ്സ്പ ഗ്രാമം. ലഡാക്കിന്റെ അഭിമാനഗ്രാമം. 11800 അടി മുകളിൽ പർവ്വതങ്ങളെ ഉമ്മവച്ചുകിടക്കുന്ന ശാന്തിയുടെ, സമാധാനത്തിന്റെ ഒരു സ്തൂപഗ്രാമം. ഒരു വിളിപ്പാടകലെ നിന്ന് നംങ്യാൽ സീമോ ബൌദ്ധാശ്രത്തിൽ നിന്ന് പ്രാർത്ഥനാ മണിയൊച്ച കേൾക്കാം. അതേ ഇവിടെയാണ് ബൌദ്ധമന്ത്രങ്ങളുടെ സ്നിഗ്ദമർമ്മരം പൊഴിക്കുന്ന ശാന്തിസ്തൂപം. ലഡാക്കിലെത്തി കാലാവസ്ഥയുമായി പൊരുത്തപ്പെട്ടുകഴിഞ്ഞാൽ പിന്നെ നാം കാണുന്ന മനോ-ജൈവോർജ്ജങ്ങളുടെ, അതിശയിപ്പിക്കുന്ന വിശുദ്ധകലയുടെ കലവറയാണ് ഈ സ്പന്ദിക്കുന്ന ശില്പം. ഈ ശില്പത്തിന് ലഡാക്കിന്റെ സ്ഥായിയായ വാസ്തുശീലില്ല. ഈ തൂമഞ്ഞിൻ വെൺമയുള്ള സ്തൂപം ബൌദ്ധനിർമ്മിതിയിൽ നിന്നുതന്നെ വേറിട്ടുനില്ക്കുന്നത് കാണാം. ഈ സ്തൂപത്തിൽ ആലേഖനം ചെയ്ത റിലീഫ് കലാസങ്കേതത്തിനും ഭാരതീയേതരമായ വ്യത്യസ്തതകളുണ്ട്. കൂടുതലും...
Read More...
Read More
ശ്രീനാരായണഗുരുദേവൻ ശരിക്കും ഒരു അദ്വൈതിയായിരുന്നുവോ? അദ്വൈതത്തിന്റെ പൂർണ്ണാർത്ഥങ്ങളിൽ നിന്ന്, ഗുരു തന്നെ വ്യാഖ്യനിച്ച അദ്വൈതത്തിന്റെ നാനാർത്ഥങ്ങളിലേക്ക്, ഗുരു വഴിമാറി ചിന്തിച്ചിരുന്നുവോ? വിപ്ലവാത്മകമായ കണ്ണാടി പ്രതിഷ്ഠയിൽ നിന്ന് ശിവപ്രതിഷ്ഠയിലേക്ക് ഗരു എത്തിച്ചേർന്നത് അങ്ങനേയോ? അതോ താൻ തന്നെ അദ്വൈതത്തിനു കല്പിച്ച നാനാർത്ഥപൂർത്തീകരണമായിരുന്നുവോഈ എത്തിച്ചേരൽ ? നമുക്ക് പരിശോധിക്കാം. സ്വാമി ധർമ്മചൈതന്യയുടെ ഗുരുദശനാനുഭവം തുടരുകയാണ്. വീഡിയോ കാണാൻ അദ്വൈതസിദ്ധാന്തത്തിൽ ആത്മാവാണ്, ബ്രഹ്മമാണ് പരമപ്രധാനം. അദ്വൈതചിന്തയിൽ ഈശ്വരന് താത്ത്വികാസ്തിത്വം പറയുന്നില്ല. ദൃക് പദാർത്ഥമായ ആത്മാവ് അഥവാ ബ്രഹ്മം എന്നതിന് ദൃശ്യാസ്ഥിത്വമില്ല. അതുകൊണ്ടുതന്നെ അത് രജു-സർപ്പ ഭ്രാന്തിലെ സർപ്പമെന്ന മിഥ്യയാണ്. അതേസമയം സാധാരണ ഉപാസകരെ ആകർഷിക്കാനായിരിക്കണം ശ്രീനാരായണഗുരു...
Read More...
Read More
വേദാന്തത്തിന് മൂന്ന് ഉപദർശനങ്ങളാണ് ഉള്ളത്. ദ്വൈതം വിശിഷ്ടാദ്വൈതം പിന്നെ അദ്വൈതം. അദ്വൈതം എന്നാൽ രണ്ട് അല്ലാത്ത അവസ്ഥ എന്നർത്ഥം പറയാം. അതായത്, മനുഷ്യനും ഈശ്വരനും ഒന്നാകുന്ന ഭാവാവസ്ഥ. എന്നുവച്ചാൽ ആത്മാവും ബ്രഹ്മവും ഒന്നാണ് എന്ന് ചുരുക്കം. അതായത് ജീവാത്മായ മനുഷ്യനും പരമാത്മാവായ ബ്രഹ്മവും ഒന്നാണെന്ന ദാർശനിക സങ്കല്പം. ഇതിനെ ജീവാത്മാ-പരമാത്മാ ഐക്യം എന്ന് ദാർശനികർ പറയുന്നു. ഈ ദർശനത്തിന്റെ ആദ്യ വക്താവ് ശങ്കരാചാര്യന്റെ ഗുരുവിന്റെ ഗുരുവായ ഗൗഡപാദരാണ്. ഇതാണ് ശ്രീ ശങ്കരാചാര്യർ രജ്ജു-സർപ്പ ഭ്രാന്തി എന്ന ഉദാഹരണത്തിലൂടെ വിശദീകരിക്കുന്നത്. അതായത്, കയറിൽ പാമ്പിനെയെന്നപോൽ കാണപ്പെടുന്ന ഒരു മിഥ്യാദർശനം. അതാണ് ഈ ലോകം എന്ന് ചുരുക്കം. ഈ മിഥ്യാദർശനമാണ് നമ്മേ നരബലി വരെ...
Read More...
Read More
പ്രപഞ്ചസത്യാ-സത്ത-തത്ത്വങ്ങളെ അന്വേഷിക്കുന്നവരുടേയും ഗവേഷണം നടത്തുന്നവരുടേയും എണ്ണം എക്കാലത്തും തുടർന്നുകൊണ്ടിരിക്കും. അവർ ഏകത്വ-അനേകത്വ-ബഹുത്വ-ദ്വൈത ഭാവങ്ങളിൽ ഇങ്ങനെ അലയടിച്ചുകൊണ്ടിരിക്കും. അപ്പോഴും ഒരു കൂട്ടർ അദ്വൈതത്തിന്റെ പൊരുളിൽ അടിയുറച്ചുനിന്നുകൊണ്ട് ആത്മപ്രകാശം പരത്തിക്കൊണ്ടിരിക്കും. അവർ ഏകമോ അനേകമോ ഭാവങ്ങളിൽ തടഞ്ഞുനില്ക്കാതെ അഗോചരവും അലക്ഷണവുമായ തലങ്ങളിൽ അദ്വൈതത്തെ ദർശിച്ചുകൊണ്ടേയിരിക്കും. ഇതാണ് അദ്വൈതദർശനത്തിന്റെ രത്നച്ചുരുക്കം. പാശ്ചാത്യരും പൌരസ്ത്യരും വിഭിന്നങ്ങളായ ഏകത്വ-അനേകത്വ-ബഹുത്വ-ദ്വൈത ഭാവതലങ്ങളിൽ ഇതൊക്കെ സമർത്ഥിച്ചും നിരാകരിച്ചും അന്വേഷണം തുടരുമ്പോഴും, അദ്വൈതവാദത്തിന്റെ അവസാനവാക്കായി ആദിശങ്കരന്റെ ആത്മാദ്വൈതവാദം ഈ പ്രപഞ്ചത്തിന്റെ നെറുകേയിൽ നിലയുറപ്പിച്ചിരുന്നു. അങ്ങനെ അദ്വൈതം, ഋഗ്വേദത്തിന്റെ അസ്ഥിബലത്തിലും ഉപനിഷത്തിന്റെ പൂർണ്ണസ്ഥായിയിലും ഉയിർകൊണ്ട് ആദിശങ്കരഭാഷ്യത്തിൽ തത്ത്വമസിയായി സ്ഥിരപ്രതിഷ്ഠയായി. ശങ്കരകൃതികളിലൂടെ അവതരിപ്പിക്കപ്പെട്ട അദ്വൈതം പിന്നീട്...
Read More...
Read More
It’s again a Lovers Day. St. Valentine is once again remembered. Lovers in force and in divorce are also remembered. To those love in force could celebrate the day and to those love in divorce could celebrate the day with broken fragments of embers of love that still fumes to die. To me it’s a day of broken love. It is broken not with the...
Read More...
Read More