പ്രകൃതി ദുരന്തങ്ങൾ തുടർക്കഥയാവുമ്പോഴും നാം പഠിക്കുന്നില്ല. നാം ഹൃദയഭേദകങ്ങളായ ടൈറ്റിലുകളാൽ അലംകൃതമായ ചാനൽ വാർത്തകളിലും റിപ്പോർട്ടിങ്ങിലും സംതൃപ്തരാവുന്നു, നിർവൃതിയടയുന്നു. ഒരു പ്രളയക്കെടുതി ഇനിയും തീർന്നില്ല. അന്ന് തുടങ്ങിയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല. ദുരന്തഭൂമിയിൽ നിന്ന് നാം കണ്ടെടുത്ത മനുഷ്യജീവിതങ്ങളോട് നാം ഇനിയും നീതി പുലർത്തിയിട്ടില്ല. വീഡിയോ കാണാം അത്തരം വാർഷികദിനാഘോഷ വാർത്തകളിൽ നാമിന്നും അഭിരമിക്കുന്നു. എന്നിട്ട് ഭരണ-പ്രതിപക്ഷ വാഗ്വാദത്തിലും കയ്യാങ്കളിയിലും നാം രാഷ്ട്രീയരതിസുഖം കണ്ടെത്തുന്നു. എന്തിനേറെ പറയുന്നു നാം ഇനിയും നേരെയായിട്ടില്ല, ഇനി നേരെയാവാനും പോകുന്നില്ല. “നെഞ്ചുതകർന്ന് കേരളം”…”ഹൃദയം പൊട്ടി കേരളം”…”ദുരിതം പേറി കേരളം”…തുടങ്ങീ തലക്കെട്ടുകളിൽ നാം ആത്മസാക്ഷാത്ക്കാരം പ്രാപിക്കുന്നു....
Read More...
Read More
ആ മഞ്ഞക്കുറ്റി ആരും മറന്നുകാണാനിടയില്ല. ഒരു നാടിന്റെ ഹൃദയത്തിലൂടെ അടിച്ചിറക്കിയ മഞ്ഞക്കുറ്റി. കേരളത്തിന്റെ നെഞ്ചിലൂടെ മഞ്ഞക്കുറ്റികൾ അടിച്ചിറക്കിയവർ ഇന്ന് അതേ ഇടനെഞ്ച് പൊരിഞ്ഞവരോട് വോട്ട് ചോദിക്കാൻ ഇറങ്ങിയിരിക്കുകയാണ്. വീഡിയോ കാണാനും സബ്സ്ക്രൈബ് ചെയ്യാനും. അത്തരത്തിലൊരു മഞ്ഞക്കുറ്റി തൃശൂർക്കാരുടെ ഇടനെഞ്ചിലേക്ക് അടിച്ചുകയറ്റിയ ഒരിടത്തുനിന്നാണ് ഞാൻ ഈ വീഡിയോ ചെയ്യുന്നത്. ഇത് തൃശൂരിലെ വഞ്ചിക്കുളം. ഒരുകാലത്തെ കേരളത്തിന്റെ വാണിജ്യകേന്ദ്രം. ഇന്നിതൊരു ചരിത്രപൈതൃക കേന്ദ്രമാണ്. സാക്ഷാൽ വഞ്ചിക്കുളം പാർക്ക്. തൃശൂരിലെ പൂത്തോൾ എന്നിടത്താണ് വഞ്ചിക്കുളം സ്ഥിതി ചെയ്യുന്നത്. അതായത് തൃശൂർ റെയിൽവെ സ്റ്റേഷന് അഭിമുഖമായി അരണാട്ടുകര-വടൂക്കര പ്രദേശങ്ങളുടെ ഒരറ്റത്തായി പഴയ പ്രൌഡിയോടെ പുതിയ മുഖത്തോടെ സ്വാഗതം...
Read More...
Read More
ലോകപ്രസിദ്ധമാണ് തൃശൂർപൂരം. അതങ്ങിനെതന്നെ തുടരട്ടെ. എന്നാൽ ഓരോ വർഷം കഴിയുംതോറും പൂരപ്രേമികളെ വല്ലാതെ പീഡിപ്പിക്കുയാണ് പൂരപ്രമാണിമാർ. ഒരു കോൺസെൻട്രേഷൻ ക്യാമ്പിലെന്നോണം തൃശൂർ റൌണ്ടിൽ ഒരിടത്ത് പതിനായിരക്കണക്കിനോളം പൂരപ്രേമികളെ പൂട്ടിയിട്ട് പൂരച്ചൂടിൽ പൊരിച്ചെടുക്കുകയാണ് ഓരോ വർഷവും പൂരപ്രമാണിമാർ. വീഡിയോ കാണാം പതിനായിരക്കണക്കിന് ഭക്തരുടെ നേർച്ചപ്പണവും സർക്കാരിന്റെ ധനസഹായവും തൃശൂരിലെ ചെറുതും വലുതുമായ കച്ചവടക്കാരുടെ സാമ്പത്തിക ഔദാര്യവുമുണ്ട് ഈ പൂരം നടത്തിപ്പിന്. പറഞ്ഞുവരുന്നത് പൂരം നാളിലെ ബുദ്ധിമുട്ടിനെക്കുറിച്ചല്ല. സാമ്പിൾ വെടിക്കെട്ട് നടക്കുന്ന ദിവസത്തെ ബുദ്ധിമുട്ടിനെ കുറിച്ചാണ്. ഒരു കരക്കാരുടെ സാമ്പിൾ കഴിഞ്ഞ് ഏകദേശം 45 മിനിറ്റ് കഴിഞ്ഞാണ് രണ്ടാം കരക്കാർ വെടിക്ക് തീ കൊളുത്തുന്നത്....
Read More...
Read More
“നൂറ് സിംഹാസനങ്ങ”ളുടെ രോഷഗർജ്ജനമാണ്, ജയമോഹന്റെ “മഞ്ഞുമ്മൽ ബോയ്സ്”. ഞാൻ “ജയമോഹന്റെ നൂറ് സിംഹാസനങ്ങൾ” വായിച്ചിട്ടുണ്ട്. നല്ല കൃതിയാണ്. ആ കൃതി വേണ്ടത്ര മലയാളത്തിൽ ആദരിക്കപ്പെട്ടില്ല എന്ന അഭിപ്രായമാണ് എനിക്കുള്ളത്. ഇത് ഞാൻ പണ്ടും ഇവിടെ പറഞ്ഞിട്ടുണ്ട്. ജയമോഹന് എതിരെ ഇപ്പോഴുള്ള വംശീയമായ ആക്രമണം വച്ചുനോക്കുമ്പോൾ, ആ കൃതി അർഹമായ വിധത്തിൽ ആദരിക്കപ്പെടാതെ പോയതിന്റെ കാരണവും വളരെ വ്യക്തമാണ്. വീഡിയോ കാണാം “മഞ്ഞുമ്മൽ ബോയ്സ്” എന്ന സിനിമയോടുള്ള ജയമോഹന്റെ പ്രതികരണം ഒരുപക്ഷേ, “നൂറ് സിംഹാസനങ്ങൾ” രോഷഗർജ്ജനം നടത്തിയതിന്റെ പ്രകമ്പനമാവാം. സത്യത്തിൽ ആ സിനിമക്ക് ചേരുന്നതോ അർഹിക്കുന്നതോ ആയ പ്രതികരണമായിരുന്നില്ല, ജയമോഹൻ നടത്തിയത്. ആ...
Read More...
Read More
സുരേഷ് ഗോപിക്കെതിരെ കെട്ടിച്ചമച്ച ഒടുവിലെ “ഗോപിയാശാൻ കള്ളക്കഥ” കൂടി പൊളിഞ്ഞപ്പോൾ തൃശൂരിൽ ഇക്കുറി സുരേഷ് ഗോപി വിജയം ഉറപ്പിച്ചുവോ? മുൻകാല-സമകാലിക തെരഞ്ഞെടുപ്പ് സ്ഥിതിവിവരക്കണക്കുകളിലൊന്നും കാര്യമില്ല. മാധ്യമങ്ങൾ കൊട്ടിഘോഷിക്കുന്ന ത്രികോണ പോരാട്ടത്തിലും കാര്യമില്ല. വീഡിയോ കാണാം സുരേഷ് ഗോപിയുടെ പെട്ടിയിലേക്ക് ഒഴുകാനിരിക്കുന്നത് കുറേ നിശ്ശബ്ദവോട്ടുകളാണെന്ന് പറയപ്പെടുന്നു. നിലവിലെ രാഷ്ട്രിയ-സാമൂഹ്യ-സാംസ്കാരിക കാലാവസ്ഥയിൽ കാറ്റ് സുരേഷ് ഗോപിക്ക് അനുകൂലമെന്നാണ് പറയപ്പെടുന്നത്. കരുവന്നൂർ ബാങ്കും, തല്ലിക്കൊന്ന് കെട്ടിത്തൂക്കിയ പൂക്കോട് വെറ്ററനറി വിദ്യാർത്ഥിയും, വിവാദ റജിസ്ട്രാറും, വീസിയും, ലീഡർ കരുണാകരനും, മകൾ പത്മജയും, മുരളിയും, മാങ്കൂട്ടവും ആ കാറ്റിന്റെ പ്രഭവ കേന്ദ്രങ്ങളാവും. ഏറ്റവുമൊടുവിലെ ഗോപിയാശാൻ വിഷയത്തിൽ എതിരാളികൾ കെട്ടിച്ചമച്ച...
Read More...
Read More
അഴീക്കോടിന് സമം അഴീക്കോട് മാത്രം. മൺമറഞ്ഞിട്ടും അഴീക്കോട് മറയാതിരിക്കുന്നത് നാം ഇപ്പോഴും ശാസ്ത്രീയമായി സംരക്ഷിച്ചുപോരുന്ന ആ പ്രഭാഷകന്റെ ശബ്ദവും ചലച്ചിത്രവുമായിരിക്കണം. അത്തരമൊരു മഹത്തായൊരു ശബ്ദനിക്ഷേപം എന്റെ കൈവശവുമുണ്ട്. ഞാൻ നിധിപോലെ കാക്കുന്ന ഒരു സർഗ്ഗനിക്ഷേപം. വീഡിയോ കാണാം ചിതാഭസ്മം മിണ്ടാതിരിക്കുമ്പോഴും, സാഗരഗർജ്ജനം മുഴങ്ങുകയാണ്. അതേ, അഴീക്കോട് ഗർജ്ജിക്കുകയാണ്. ഇനിയൊരിക്കലും കേൾക്കാനാവാത്ത, അഴീക്കോടിന്റെ അപൂർവ്വമായ ഗർജ്ജനം കേൾക്കാം. “അഴീക്കോട് എന്നോട്”. ടി. പദ്മനാഭനെ വേദിയിലിരുത്തി നിർത്തിപൊരിച്ച പ്രസംഗം ഉണ്ടായതിങ്ങനെ. സാഗരഗർജ്ജനത്തിന് മരണമില്ല. (വ്യക്തതക്ക് ഹെഡ് ഫോൺ ഉപയോഗിക്കുക) ഇത് പ്രവാചകന്റെ ശബ്ദം. അഴീക്കോട് ഇന്നും നമ്മിൽ ജീവിക്കുന്നുണ്ട്, പന്തീരാണ്ടിനുശേഷവും. വരൂ, നമുക്ക് അഴിക്കോടിനെ...
Read More...
Read More
തുർതുക്കിന്റെ തനത് രുചിയായ മോസ്കയും പിന്നെ രജ്മയും ചോറും ആസ്വദിച്ച ഞങ്ങൾ തുർതുക്കിന്റെ മറുപാതിയിലേക്ക് പര്യവേക്ഷണം നടത്തുകയായിരുന്നു. വീണ്ടും ഷ്യോക്ക് നദിയുടെ ആരവം കേട്ടുകേട്ടുവേണം ഞങ്ങൾക്ക് തുർതുക്കിന്റെ മറുപാതിയിലേക്ക് കടക്കാൻ. ഇവിടേയും നിറയേ ആപ്രിക്കോട്ടുമരങ്ങളും പച്ചച്ച കൃഷിയിടങ്ങളും കാണാം. അതേസമയം, തുർതുക്കിന്റെ പോയകാല തിരുശേഷിപ്പുകളുടെ കാഴ്ചബംഗ്ലാവുകളും കാണാം. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ, ഗതകാല കാഴ്ചബംഗ്ലാവുകളുടെ കാഴ്ചബംഗ്ലാവ് കൂടിയാണ്, തുർതുക്കിന്റെ ഈ മറുപാതി. വീഡിയോ കാണാം ഇത് തുർതുക്കിന്റെ മാത്രം സവിശേഷതയല്ല, മറിച്ച്, ലഡാക്കിന്റെ ഒരു പൊതുസ്വഭാവമാണെന്നും പറയാം. ഇവിടെ നിറയേ ചരിത്രമ്യൂസിയങ്ങളുടെ വിസ്മയങ്ങളാണ് അഥവാ കച്ചവടസ്ഥലികളാണ്. ഈ പർവ്വതഭൂമിയുടെ പോയകാല ചരിത്രാവശേഷിപ്പുകളെ മുഴുവനും...
Read More...
Read More
ഇത് ആഡംബരകപ്പൽ സഞ്ചാരത്തിന്റെ കാലം. 1822-ലായിരുന്നു ആഡംബരകപ്പൽ സഞ്ചാരത്തിന്റെ തുടക്കമെങ്കിലും, 1980-തോടുകൂടിയാണ് നാം ഇന്നു കാണുന്ന തരത്തിലേക്ക് ആ വിനോദസഞ്ചാര മേഖല വികസിച്ചത്. സാധാരണ ഗതിയിൽ 48 മണിക്കൂറിൽ കുറയാത്ത ആഡംബരകപ്പൽ സഞ്ചാരമായിരുന്നു ആരംഭത്തിലുണ്ടായിരുന്നത്. ഇപ്പോഴത് എണ്ണിയാലെടുങ്ങാത്ത രാത്രികളിലേക്കും പകലുകളിലേക്കും എത്തിയിരിക്കുന്നു. അതുകൊണ്ടുതന്നെ ആഡംബരകപ്പൽ വിനോദ സഞ്ചാര മേഖല ഏറെ മുന്നോട്ട് പോയിരിക്കുന്നു. കോവിഡ് കാലത്തിനുമുമ്പ് ഏകദേശം 155 ബില്യൺ ഡോളറിന്റെ ബിസിനസ്സ് ഉണ്ടായിരുന്ന ഈ മേഖല കോവിഡിന്റെ പിടിയിൽ പെട്ട് ശ്വാസം മുട്ടുകയായിരുന്നു. അക്കാലത്ത് 30 മില്യൺ സഞ്ചാരികൾ ലോകത്തിന്റെ കടൽപ്പുറങ്ങളിൽ ആഡംബരസഞ്ചാരം നടത്തിയിരുന്നു. ഏകദേശം 2 മില്യൺ മാനവവിഭവ...
Read More...
Read More
ന്യൂബ്രയിലെ കന്യാവനങ്ങളിലെ പാട്ടും കൊട്ടും ആട്ടവും ആസ്വദിച്ചങ്ങനെ ഹുന്തറിലെ ഒട്ടകപ്പുറസഞ്ചാരവും കഴിഞ്ഞ് ഞാൻ ഹിമസാനുക്കളിലെ മറ്റൊരു ഗ്രാമം തേടി പോവുകയായിരുന്നു. ആ ഗ്രാമത്തിന്റെ പേരാണ് തുർതുക്ക്. ദുർദുക്ക് എന്നും പറയുമത്രെ. എന്നുവച്ചാൽ ലഡാക്കി ഭാഷയിൽ, “ഇരുന്നാലും, സ്വാഗതം”. വീഡിയോ കാണാം ലഡാക്കിലെ മുന്നുനാലു ദിവസത്തെ യാത്രക്കിടയിൽ ഞാനും ഡ്രൈവർ സ്റ്റാൻസിനും ആത്മമിത്രങ്ങളായി. ഞാൻ സ്റ്റാൻസിന്റെ ഭാഷയുമായി പൊരുത്തപ്പെടാൻ തുടങ്ങി. അതിനേക്കാൾ കൂടുതലായി സ്റ്റാൻസിൻ തിരിച്ചും സമരസപ്പെട്ടിരുന്നു. ഭാഷക്കപ്പുറവും ഏതോ ഒരു ഭാഷ ഞങ്ങൾ കൈമാറാൻ തുടങ്ങി. അങ്ങനെ തുർതുക്കിലേക്കുള്ള യാത്രയിൽ ഒരിടത്തുവച്ച് സ്റ്റാൻസിൻ വാഹനം നിർത്തി. എന്നിട്ട് പറഞ്ഞു, നമുക്ക് ഒരു...
Read More...
Read More
ഇത് കൊച്ചിയിലെ ജൂതത്തെരുവ്. പൌരാണിക-സാസ്കാരിക ബിംബങ്ങളുടെ ജീവിക്കുന്ന തെരുവ്. ഏകദേശം ബിസി ആയിരാമാണ്ട് മുതൽ കേരളത്തിൽ യഹൂദർ അഥവാ ജൂതർ ഉണ്ടായിരുന്നതായി ചരിത്രം പറയുന്നു. കച്ചവടത്തിനും പ്രവാസത്തിനുമായി പഴയ മുസിരിസ്സിൽ അഥവാ ഇന്നത്തെ കൊടുങ്ങല്ലൂരിൽ എത്തിയവരാണിവർ. വീഡിയോ കാണാൻ കേരളത്തിലെത്തിയ ഈ യഹൂദവംശത്തെ പിൽക്കാലത്ത് മലബാർ യഹൂദർ എന്ന് വിളിച്ചുപോന്നു. യഹൂദരിൽ തന്നെ വെളുത്തതും കറുത്തതുമായ യഹൂദരുണ്ടത്രെ. അതുകൊണ്ടാവാം മലബാർ യഹൂദരെ കറുത്ത യഹൂദർ എന്നാണ് വിളിച്ചുപോന്നിരുന്നത്. അതുകൊണ്ടുതന്നെ യഹൂദർക്കിടയിൽ വർണ്ണവിവേചനങ്ങളും ഉണ്ടായിരുന്നു. കേരളത്തിൽ ഫോർട്ട് കൊച്ചിയിലും കൊല്ലത്തും കൊടുങ്ങല്ലൂരിലെ പറവൂരിലും ചേന്ദമംഗലത്തുമായി ജൂതർ വ്യാപിച്ചുകിടന്നിരുന്നു. വാണിഭക്കാരും പ്രവാസികളുമായ ഇവരെ ഏറ്റുവാങ്ങിയവരും...
Read More...
Read More