”ശ്രീനാരായണഗുരു ജ്ഞാനിയല്ല; ജ്ഞാനമാണ്…” സ്വാമി നിത്യാനന്ദ, ഗുരുവിനെ നിർവചിച്ചത് ഇങ്ങനെയാണ്. ശ്രീനാരായണ ഗുരു ഒരുപുരോഗമനാത്മക-വികസിത കാലഘട്ടത്തെ സൃഷ്ടിച്ച മഹാത്മാവായിരുന്നു, ജ്ഞാനഗംഗയായിരുന്നു. മലയാളിയുടെ സാംസ്‌കാരിക സ്വത്വബോധത്തിന്റെ സീമകളെ വികസിപ്പിച്ച്, സാംസ്കാരിക മാലിന്യങ്ങളെ തുടച്ചുനീക്കിയ നവോത്ഥാന ദാര്‍ശനികൻ കൂടിയായിരുന്നു, ഗുരുദേവന്‍. വീഡിയോ കാണാം എന്നാൽ ആ കാലഘട്ടമൊക്കെ ഇന്ന് അവസാനിച്ചു. ഗുരു വരുംമുമ്പുള്ള അവസ്ഥയിലേക്ക് കാലഘട്ടം തിരിച്ചുനടന്നിരിക്കുന്നു. അതുകൊണ്ടുതന്നെ, ശ്രീനാരായണ ദര്‍ശനങ്ങള്‍ക്ക് ഏറെ പ്രസക്തിയുള്ള ഒരു ദുരന്ത കാലഘട്ടത്തിലൂടെയാണ് ഇന്നു ലോകം കടന്നുപോകുന്നത്. ബുദ്ധന്‍റെ ധര്‍മ്മതലങ്ങൾക്കും ശങ്കരാചാര്യര്രുടെ വൈജ്ഞാനിക തലങ്ങൾക്കുമപ്പുറം അദ്വൈതദാർശനികനായ ഗുരു ജാതി നിരാസത്തിലൂടെയാണ് അദ്വൈതം പ്രായോഗികമായി നടപ്പാക്കാൻ ശ്രമിച്ചത്. ”ജാതിഭേദം മതദ്വേഷം;...
Read More...
Read More
ഇതാണ് മിനി യൂറോപ്പിലേക്കുള്ള പ്രധാന കവാടം. മുന്നിൽ ഒരു കൊടിയും പിടിച്ച് പോകുന്നതാണ് എന്റെ ഗൈഡ്, വെങ്കിട്ട്. പറഞ്ഞുകേട്ട അത്ര ഗൌരവമൊന്നും ഈ ഭൂപ്രദേശത്തിന് കാണാനില്ല. ബെൽജിയത്തിലെ പ്രസിദ്ധമായ ആറ്റോമിയത്തിനു സമീപമാണ് ഈ മിനി യൂറോപ്പ്. ഈ വഴികൾക്കും പ്രദേശങ്ങൾക്കും അത്ര വെടിപ്പും വൃത്തിയൊന്നുമില്ല. വീഡിയോ കാണാം. ദാ ഈ കുറ്റിക്കാട്ടിൽ ഒരു ബോഡ് വച്ചിട്ടുണ്ട്. ഈ കാണുന്നതാണ് ഇവിടുത്തെ ടിക്കറ്റ് കൌണ്ടറും പ്രവേശനകവാടവും. ഇവിടെയൊന്നും കാര്യമായ ദീപാലങ്കാരങ്ങളില്ല. സഞ്ചാരികളുടെ തിരക്കും കാണാനില്ല. ഈ ദിശാസൂചകങ്ങളിൽ ആംസ്റ്റർഡാം, സ്റ്റോക്ക്ഹോം, ലക്സംബർഗ്ഗ്, റോമാ എന്നൊക്കെ എഴുതിവച്ചിട്ടുണ്ട്. പ്രവേശനപാസ്സുകൾ സ്കാൻ ചെയ്താൽ അകത്ത് പ്രവേശിക്കാം. ...
Read More...
Read More
ഞാനിപ്പോഴും ഈ ഡിസ്നിലാന്ഡ് തടാകക്കരയിലാണ്. ഈ നീലജലാശയത്തിൽ ഹംസങ്ങൾ നീന്തിക്കളിക്കുന്നുണ്ട്. ചുറ്റും കുളിർചൊരിയുന്ന പച്ചപരവതാനിയും പൂക്കളും കാണാം. ഈ പച്ചച്ചെടികളിലെല്ലാം ഇവിടുത്തെ ശില്പികൾ മരതകശില്പങ്ങൾ കൊത്തിവച്ചിട്ടുണ്ട്. ആ ശില്പങ്ങളിൽ ഈ ജലാശയങ്ങൾ പ്രതിഫലിക്കുന്നുണ്ട്. ദൂരെ ഡിസ്നിലാന്ഡ് ഗോപുരങ്ങൾ തിളങ്ങുന്നുണ്ട്. വീഡിയോ കാണാം. ഈ സുന്ദരനായ ചെറുപ്പക്കാരൻ ഇവിടെ കുട്ടികൾക്കുള്ള തൊപ്പികളും സ്വെറ്ററുകളും കളിപ്പാട്ടങ്ങളും വില്ക്കുകയാണ്. ഡിസ്നിലാന്ഡിൽ ഇവരെയൊക്കെ ചിത്രീകരിക്കുകയും കേൾക്കുകയും മാത്രമാണ് എന്റെ ജോലി. ഞാൻ എന്നെ അവന്, ഇഗ്ലീഷിൽ പരിചയപ്പെടുത്തി. ഞാൻ ഇന്ത്യയിൽനിന്നാണ്, പേരു് വില്യം എന്നൊക്കെ. എന്റെ പേരു് കേട്ടതും അവൻ സന്തോഷവാനായി. അവന് ഇംഗ്ലീഷ് അറിയാമായിരുന്നു. അവൻ...
Read More...
Read More
ഞാൻ ഡിസ്നിലാന്ഡ് കാഴ്ചകളിൽ ആറാടുകയാണ്. ഇപ്പോൾ നിങ്ങളും എന്ന് ഞാൻ കരുതട്ടെ. അപ്പോഴും ഒരു കാര്യം വ്യക്തമാണ്. ഡില്നിലാന്ഡ് കഥാപാത്രങ്ങളേയും അവരുടെ ഭൂമികയേയും പഠിക്കാത്ത ആരും തന്നെ ഇവിടെ വന്നിട്ട് വലിയ പ്രയോജനമില്ല. കാരണം, ഈ ഭൂമിയും ചുറ്റുപാടുകളും അവരുടേതാണ്. വീഡിയോ കാണാം. ഞാൻ ഡിസ്നിലാന്ഡ് കാഴ്ചകളിൽ ആറാടുകയാണ്. ഇപ്പോൾ നിങ്ങളും എന്ന് ഞാൻ കരുതട്ടെ. അപ്പോഴും ഒരു കാര്യം വ്യക്തമാണ്. ചുരുങ്ങിയപക്ഷം മിക്കിമൌസ് കാർട്ടൂൺ സിനിമ ഒരു വട്ടമെങ്കിലും നാം കണ്ടിരിക്കണം ഡിസ്നിവേൾഡ് കാണും മുമ്പ്. പണ്ടൊക്കെ നമ്മുടെ കുട്ടികൾ ഈ കാർട്ടൂൺ കാണുമ്പോൾ ഞാൻ സ്വപ്നത്തിൽപോലും ചിന്തിച്ചിരുന്നില്ല, ഒരുനാൾ...
Read More...
Read More
ഇതാണ് തൃശൂർ ജില്ലയിലെ ചെമ്മാപ്പിള്ളി കടവ്. യാതൊരുവിധ വച്ചുകെട്ടലുകളും കൃത്രിമത്വവുമില്ലാത്ത തനി ഗ്രാമീണ കടവ്. ഈയടുത്തകാലം മുതൽ, ഇവിടം ഒരു വിനോദസഞ്ചാരകേന്ദമായി അറിയപ്പെട്ടുതുടങ്ങി. വീഡിയോ കാണാം ഇവിടെ ജലകേളികളാണ് പ്രധാനം. കയാക്കിങ്ങും ബോട്ടുസവാരിയും ഇവിടെ കേമമാണ്. അതിന്റെ ബോഡുകളാണ് നാം ഈ കാണുന്നത്. തൃശൂർ ജില്ലയിലെ ഒരേയൊരു സോളാർ ബോട്ട് സവാരി നടത്താവുന്ന ഒരു കടവുകൂടിയാണ് ചെമ്മാപ്പിള്ളി. ഈ ബുക്കിങ്ങ് ഓഫീസിൽ നിന്നാണ് ബോട്ടുകൾ ബുക്ക് ചെയ്യേണ്ടത്. പച്ചച്ച പ്രകൃതിയും പച്ച മനുഷ്യരുമാണ് ഈ കടവ് നിറയെ. യാതൊരു വിധ പത്രാസ്സും ന്യൂജൻ സ്വഭാവവുമില്ലാത്ത ഒരു കൂട്ടം മനുഷ്യരാണ് ഇവിടെ മുഴുവനും....
Read More...
Read More
ഇതാണ് ഫ്രാൻസിലെ ഡിസ്നിലാന്ഡ്. അതായത് അമേരിക്കയിലെ ഡിസ്നിലാന്ഡ് കഴിഞ്ഞാൽ പിന്നെ ലോകത്തിലെ രണ്ടാമത്തെതാണ് പാരീസിലെ ഈ ഡിസ്നിലാന്ഡ്. ഇതുകൂടാതെ ജപ്പാനിലും ചൈനയുലുമുണ്ട് ഡിസ്നിലാന്ഡുകൾ. ഇന്നത്തെ കണക്കനുസരിച്ച് ലോകത്ത് പന്ത്രണ്ട് ഡിസ്നിലാന്ഡുകൾ ഉള്ളതായറിയുന്നു. വീഡിയോ കാണാം ഇതാണ് ഡിസ്നിലാന്ഡിന്റെ പ്രധാന ഗേറ്റ്. ഈ ഗേറ്റിലൂടെയാണ് വാഹനങ്ങൾ കടന്നുപോകേണ്ടത്. വാഹനങ്ങൾ യഥാവിധം പാർക്ക് ചെയ്തതിനുശേഷം ടിക്കറ്റെടുക്കണം. സീസൺ അനുസരിച്ച് 60 മുതൽ 90 യൂറോ വരെയാണ് ഒരു ദിവസത്തെ ടിക്കറ്റ് നിരക്ക്. ചൊവ്വ, ബൂധൻ, വ്യാഴം ദിവസങ്ങളാണ് തരതമ്യേന തിരക്ക് കുറഞ്ഞ ദിവസങ്ങൾ. കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും വേണം ഡിസ്നിലാന്ഡ് ഒന്ന് വിസ്തരിച്ചുകാണാൻ. ഡിസ്നിലാന്ഡിന്റെ...
Read More...
Read More
ഞാനിപ്പോഴും സ്വിറ്റ്സർലണ്ടിലാണ്. മധുരമൊഴുകും ഹരിതാഭമായ സ്വിറ്റ്സർലണ്ടിൽ തന്നെ. ഇവിടെ പച്ചയുടെ രോമാഞ്ചവും മധുരത്തിന്റെ ഉന്മാദവും അനുഭവിക്കാം. സ്വിസ്സിലെ പച്ചയുടെ രോമഹർഷത്തെകുറിച്ച് ഞാൻ ഇതിനകം രണ്ടോ മൂന്നോ വീഡിയോ ചെയ്തിരുന്നു. നിങ്ങൾ അതൊക്കെ കണ്ടുകാണുമെന്ന് വിശ്വസിക്കട്ടെ. കണ്ടില്ലെങ്കിൽ താഴെയുള്ള ലിങ്കുകളെ പ്രാപിക്കുക. വീഡിയോ കാണാം ദാ ഈ കാണുന്നതാണ് മധുരത്തിന്റെ ഉന്മാദഭൂമി. കൊക്കോയും പാലും വെണ്ണയും മധുരവും നാവിലേക്കും ഹൃദയത്തിലേക്കും ചൊരിയുന്ന മധുരോന്മാദഭൂമി. അതായത് ലിന്ഡ് ചോക്ലേറ്റ് ഹോം. അതേ, ചോക്ലേറ്റുകൾക്ക് മാത്രമായൊരു സ്വിസ്സ് വീട്. കൃത്യമായി പറഞ്ഞാൽ, ഞാനിപ്പോൾ സ്വിറ്റസർലണ്ടിലെ കീച്ച്ബിർഗ്ഗിലാണ്. സ്വിറ്റസർലണ്ടിലെ ഹോർഗൺ ഡിസ്ട്രിക്ടിലെ ഒരു മുൻസിപ്പാലിറ്റിയാണ്, കീച്ച്ബിർഗ്ഗ്. ഇവിടെയാണ്...
Read More...
Read More
ഞാനിപ്പോഴുള്ളത് ഫ്രാൻസിലെ പാരീസിലാണ്. ഷാ ഡി മാഴ്സ് (Champ De Mars) പരിസരങ്ങളിലൂടെയാണ് ഞാനിപ്പോൾ കടന്നുപോയി ക്കൊണ്ടിരിക്കുന്നത്. ഈ സ്ഥലം പാരീസിലെ ഏറെ പച്ചപ്പുള്ള ഒരു പ്രദേശമാണ്. സത്യത്തിൽ ഇവിടം ഒരു കൃഷിയിടമാണ്. ഇന്നാട്ടുകാർ ചെടികളും പൂക്കളും പച്ചക്കറികളും കൃഷിചെയത് വില്പന നടത്തുന്ന ഒരു കാർഷിക ചന്തകൂടിയാണ് ഇവിടം. വീഡിയോ കാണാം. മറ്റു യൂറോപ്യൻ നഗരങ്ങളെ അപേക്ഷിച്ച് ഫ്രാൻസ് നഗരവീഥികൾ അത്രക്ക് മികച്ചതാണെന്ന് ഞാൻ പറയില്ല. റോഡുകളിലെ ശുചിത്തം അത്രക്കും പോര. ഫ്രാൻസിന്റെ തെരുവോരങ്ങളിൽ അവിടവിടെ നിരാലംബരായ മനുഷ്യരെ ഞാൻ കണ്ടു. മാലിന്യങ്ങളും കണ്ടു. ഫ്രഞ്ച് കെട്ടിടങ്ങളിലെ മുഷിഞ്ഞ ബാൽക്കണികൾ കണ്ടു....
Read More...
Read More
സമയത്തിന്റെ ഭൂമി അഥവാ സമയസൂക്ഷിപ്പിന്റെ ഭൂമി ഏതെന്ന് ചോദിച്ചാൽ അത് ജർമ്മനിയിലെ ഈ കരിങ്കാടുകൾ എന്ന് പറയേണ്ടിവരും. ജർമ്മനിയിലെ ഫർട് വാഞ്ചൻ എന്ന കരിങ്കാട് അഥവാ ബ്ലാക്ക് ഫോറസ്റ്റ് നഗരത്തിലാണ് ചരിത്രപ്രസിദ്ധമായ കുക്കുക്ലോക്കിന്റെ ബീജാവാപം നടന്നതെന്ന് ചരിത്രം പറയുന്നുണ്ട്. ഇവിടെ ഇപ്പോഴും കുക്കുക്ലോക്കുകളുണ്ട്. അത്തരം കുക്കുക്ലോക്കുകളുടെ കഥ പറയുന്ന ഒരു മ്യൂസിയവും ഇവിടെയുണ്ട്. വീഡിയോ കാണാം. ഫർട് വാഞ്ചൻ കരിങ്കാടുകളിൽ ക്ലോക്ക് നിർമ്മാണം ഒരു കുടിൽവ്യവസായമായിരുന്നു. പിന്നീടെപ്പോഴോ അതൊരു വ്യവസായമായി വളരുകയായിരുന്നു. ഇവിടുത്തെ മ്യൂസിയത്തിൽ പഴയ മരനിർമ്മിത ക്ലോക്കുളും, പതിനെട്ടാം നൂറ്റാണ്ടിലെ കുയിൽനാദമൊഴുക്കുന്ന കുക്കു ക്ലോക്കുകളും സുലഭമാണ്. ലോകത്തുനിന്നെമ്പാടുമുള്ള ക്ലോക്കുകളും ഇവിടെ...
Read More...
Read More
ഞാൻ സ്വിറ്റ്സർലണ്ടിലെ ലൂസേണിലേക്കുള്ള യാത്രയിലാണ്. ഈ ഹൈവേകളും പാലങ്ങളും കടന്ന്, ചോളം പൂത്തുനിൽക്കുന്ന പാടങ്ങളും പിന്നിട്ട്, ഈ പച്ചപ്പരവതാനികളുടെ കുളിരും കൊണ്ട് യാത്ര ചെയ്താൽ ലൂസേണിലെത്താം. ഇവിടുത്തെ റോഡുകൾ സൂപ്പറാണ്. ട്രാഫിക്ക് സിഗ്നലുകൾ മാത്രമാണ് ഇവിടുത്തെ ട്രാഫിക്ക് നിയന്ത്രിക്കുന്നത്. അല്ലാതെ നമ്മുടെ നാട്ടിലേതുപോലെ, ട്രാഫിക്ക് പോലീസുകാരുടെ ബഹളവും, അവരുണ്ടാക്കുന്ന ട്രാഫിക് ജാമ്മും ഇവിടെ കാണില്ല. നയനമനോഹരമാണ് ഈ സ്വിസ്സ് യാത്ര. കൺകുളിർയാത്ര. വീഡിയോ കാണാം ലൂസേൺ എത്താറായി. ലൂസേൺ നഗരക്കാഴ്ചകൾ കണ്ടുതുടങ്ങി. സ്വിസ്സ് നിർമ്മിതികളുടെ ശില്പാവിഷ്കാരങ്ങളും കണ്ടുതുടങ്ങി. സ്വിസ്സ് കൊടിതോരണങ്ങളും, റോഡിലെ പുഷ്പവിതാനങ്ങളും കണ്ടുതുടങ്ങി. ലൂസേൺ എത്തി. സഞ്ചാരികൾ ഫോട്ടോഷൂട്ട് ആരംഭിച്ചു....
Read More...
Read More