പ്രണയകാലം പാകമാവുന്ന കാലത്താണ് പലപ്പോഴും പ്രണയം പാകം തെറ്റുക. അത് പ്രണയത്തിന്റെ ജനിതകദോഷം കൊണ്ടാവണം. പ്രണയത്തിന്റെ പാലാഴി കടഞ്ഞെടുത്ത് നറുജീവൽനെയ് ഉണ്ടാവുന്ന ഏതോ പ്രണയപ്രഭാതങ്ങളിലായിരിക്കും ഇത്തരം പ്രണയ പാകപിഴകൾ സംഭവിക്കുക. ‘ഈ കാലവും കടന്നുപോകും’ എന്നത് പ്രണയകാലങ്ങളിൽ പ്രസക്തമാവാറില്ല. കാരണം പ്രണയഋതുകൾ സാധാരണ ഋതുക്കളല്ല, ഋതുഭേദങ്ങളും വ്യത്യസ്തമായിരിക്കും. ഒരിക്കൽ മുറിഞ്ഞാൽ പിന്നെ മുറികൂടാം, പക്ഷേ, മുറിവുണങ്ങില്ല, ഒരിക്കലും. ഋതുഭേദങ്ങളിൽ ആ മുറിവുകൾ വൃണങ്ങളാവും. വേദനകളുടെ തനിയാവർത്തനങ്ങൾ സംഭവിക്കും. വിടർന്ന പൂക്കൾ കൊഴിയാൻ മടികാണിക്കും പോലെ, പ്രണയം അപ്പോഴും ആ വേദനകളിൽ ചേർന്നുനിൽക്കും. പിന്നെ, എപ്പോഴോ വീണ്ടും മുറി കൂടും. വേദനകൾ മായും....
Read More...
Read More
ഇതാണ് ഫ്രാൻസിലെ ഡിസ്നിലാന്ഡ്. അതായത് അമേരിക്കയിലെ ഡിസ്നിലാന്ഡ് കഴിഞ്ഞാൽ പിന്നെ ലോകത്തിലെ രണ്ടാമത്തെതാണ് പാരീസിലെ ഈ ഡിസ്നിലാന്ഡ്. ഇതുകൂടാതെ ജപ്പാനിലും ചൈനയുലുമുണ്ട് ഡിസ്നിലാന്ഡുകൾ. ഇന്നത്തെ കണക്കനുസരിച്ച് ലോകത്ത് പന്ത്രണ്ട് ഡിസ്നിലാന്ഡുകൾ ഉള്ളതായറിയുന്നു. വീഡിയോ കാണാം ഇതാണ് ഡിസ്നിലാന്ഡിന്റെ പ്രധാന ഗേറ്റ്. ഈ ഗേറ്റിലൂടെയാണ് വാഹനങ്ങൾ കടന്നുപോകേണ്ടത്. വാഹനങ്ങൾ യഥാവിധം പാർക്ക് ചെയ്തതിനുശേഷം ടിക്കറ്റെടുക്കണം. സീസൺ അനുസരിച്ച് 60 മുതൽ 90 യൂറോ വരെയാണ് ഒരു ദിവസത്തെ ടിക്കറ്റ് നിരക്ക്. ചൊവ്വ, ബൂധൻ, വ്യാഴം ദിവസങ്ങളാണ് തരതമ്യേന തിരക്ക് കുറഞ്ഞ ദിവസങ്ങൾ. കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും വേണം ഡിസ്നിലാന്ഡ് ഒന്ന് വിസ്തരിച്ചുകാണാൻ. ഡിസ്നിലാന്ഡിന്റെ...
Read More...
Read More
ഈ കാണുന്നത് തൃശൂർ ജില്ലയിലെ വിശുദ്ധ ജോണ്‍ നെപുംസ്യാന്റെ നാമധേയത്തിലുള്ള പറപ്പൂർ പള്ളിയാണ്. 1731 ല്‍ സ്ഥാപിതം. തോമസ്ശ്ലീഹ AD 52 ല്‍ സ്ഥാപിച്ച പാലയൂര്‍ പള്ളിയില്‍ നിന്നു തന്നെയാണ് ഈ പള്ളിയുടേയും ചരിത്രം ആരംഭിക്കുന്നത്. വീഡിയോ കാണാം. AD 140 ല്‍ സെന്റ് തോമാസിന്റെ നാമധേയത്തിലുള്ള മറ്റേ പള്ളിയെന്നറിയപ്പെടുന്ന മറ്റം പള്ളിയായിരുന്നു, പണ്ട് പറപ്പൂരുകാരുടെ ഇടവക. പഴയ മലബാറിൽ സ്ഥിതി ചെയ്തിരുന്ന, മറ്റം പള്ളിയിലേക്ക് തിരുകൊച്ചിയിലെ പറപ്പൂരില്‍ നിന്നും 8 കി.മീറ്റര്‍ ദൂരമുണ്ട്. റോഡുകളൊന്നും ഇല്ലാതിരുന്ന അക്കാലത്ത് പുഴയും, കാടും, തോടും വയലുകളും കടന്ന് വേണം, പറപ്പൂരുകാര്‍ക്ക് മറ്റം പള്ളിയിലെത്തി...
Read More...
Read More
ഞാൻ സ്വിറ്റ്സർലണ്ടിന്റെ അതിർത്തിയിലേക്ക് പ്രവേശിക്കുകയാണ്. ജർമ്മനിയുടെ പതാകക്കാഴ്ചകൾ ഇനിയില്ല. ഇനി സ്വിസ്സ് പതാകകൾ പാറിപ്പറക്കും, ഈ പച്ചപ്പുകളിൽ. സ്വിസ്സ് പുൽത്തകിടുകൾ കണ്ടുതുടങ്ങി. സ്വിസ്സ് വെളിച്ചത്തെ മറയ്ക്കുന്ന കരിമ്പച്ചക്കാടുകളും പ്രത്യക്ഷമായി. സ്വിസ്സ് ഹൈവേകളും പാലങ്ങളും മെട്രോ ട്രെയിനുകളും നിർമ്മിതികളും അരിച്ചിറങ്ങുന്ന വാഹനങ്ങളും കണ്ടുതുടങ്ങി. വാഹനങ്ങളിൽ ഘടിപ്പിച്ച സൈക്കിളുകളും കാണാം. ലക്ഷ്യസ്ഥാനത്ത് എത്തിയാൽ പിന്നെ സ്വിസ്സുകാർ വാഹനങ്ങൾ ഉപേക്ഷിക്കും. പിന്നെ ഈ സൈക്കിളുകളിലായിരിക്കും അവരുടെ യാത്ര. വീഡിയോ കാണാം യൂറോപ്പിലെ പ്രധാനപ്പെട്ട നദികളിൽ ഒന്നാണ് റൈൻ നദി. മറ്റുനദികളിൽ, ഡാന്യൂബ്, ഡോൺ, റോൺ, എൽബ്, ഓഡർ, ടാഗസ്, തെംസ് എന്നിവയും എടുത്തുപറയത്തക്കതാണ്. എന്നാലിവിടെ ഞാൻ...
Read More...
Read More
കോവിഡിനുശേഷം മനുഷ്യർക്കിടയിൽ പ്രത്യേകിച്ചും മലയാളികൾക്കിടയിൽ ഒരു മനം മാറ്റമുണ്ടായി. ഉണ്ടാക്കുന്ന പണം മുഴുവനും ബാങ്കിൽ നിക്ഷേപിച്ചിട്ട് സ്വന്തം വീട്ടിലിരുന്ന് തിന്നിട്ടും കുടിച്ചിട്ടും ആഘോഷിച്ചിട്ടും ഒരു കാര്യവുമില്ലെന്ന ഒരു തിരിച്ചറിവായിരുന്നു അത്. അതുകൊണ്ട്, ഉള്ള കാശൊക്കെ എടുത്ത് നാട് കാണാനും ആസ്വദിക്കാനും തീരുമാനിച്ചു മനുഷ്യർ. സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ സഞ്ചാരം കൂടി കണ്ടപ്പോൾ ആ തീരുമാനത്തെ മനുഷ്യർ സർവ്വാത്മനാ സ്വാഗതം ചെയ്യുകയായിരുന്നു. പിന്നെ പുതിയ തലമുറയുടെ ദേശാടനം കൂടി ആരംഭിച്ചപ്പോൾ പിന്നെ ഒന്നും നോക്കാനില്ലെന്ന മട്ടിൽ മലയാളികൾ രണ്ടും കല്പിച്ച് ഊരുചുറ്റൽ ആരംഭിച്ചു. മാത്രമല്ല, സ്വന്തം മക്കളുടേയും മരുമക്കളുടേയും പേരക്കുട്ടികളുടേയും ഗാർഹിക പ്രാരാബ്ദങ്ങൾ,...
Read More...
Read More
മാസ്കിൽ നിന്ന് മരണം വരേയുള്ള കൊറോണകാലം എന്റെ തൂലിക കോറിയിട്ട വരികൾ അഞ്ചുവർഷത്തിന് ശേഷം പ്രകാശിതമാവുകയാണ്. ഞാൻ മറന്നിട്ട വരികളാണ് ഈ കൊറോണ കാവ്യം....
Read More
ആ മഞ്ഞക്കുറ്റി ആരും മറന്നുകാണാനിടയില്ല. ഒരു നാടിന്റെ ഹൃദയത്തിലൂടെ അടിച്ചിറക്കിയ മഞ്ഞക്കുറ്റി. കേരളത്തിന്റെ നെഞ്ചിലൂടെ മഞ്ഞക്കുറ്റികൾ അടിച്ചിറക്കിയവർ ഇന്ന് അതേ ഇടനെഞ്ച് പൊരിഞ്ഞവരോട് വോട്ട് ചോദിക്കാൻ ഇറങ്ങിയിരിക്കുകയാണ്. വീഡിയോ കാണാനും സബ്സ്ക്രൈബ് ചെയ്യാനും. അത്തരത്തിലൊരു മഞ്ഞക്കുറ്റി തൃശൂർക്കാരുടെ ഇടനെഞ്ചിലേക്ക് അടിച്ചുകയറ്റിയ ഒരിടത്തുനിന്നാണ് ഞാൻ ഈ വീഡിയോ ചെയ്യുന്നത്. ഇത് തൃശൂരിലെ വഞ്ചിക്കുളം. ഒരുകാലത്തെ കേരളത്തിന്റെ വാണിജ്യകേന്ദ്രം. ഇന്നിതൊരു ചരിത്രപൈതൃക കേന്ദ്രമാണ്. സാക്ഷാൽ വഞ്ചിക്കുളം പാർക്ക്. തൃശൂരിലെ പൂത്തോൾ എന്നിടത്താണ് വഞ്ചിക്കുളം സ്ഥിതി ചെയ്യുന്നത്. അതായത് തൃശൂർ റെയിൽവെ സ്റ്റേഷന് അഭിമുഖമായി അരണാട്ടുകര-വടൂക്കര പ്രദേശങ്ങളുടെ ഒരറ്റത്തായി പഴയ പ്രൌഡിയോടെ പുതിയ മുഖത്തോടെ സ്വാഗതം...
Read More...
Read More
“നൂറ് സിംഹാസനങ്ങ”ളുടെ രോഷഗർജ്ജനമാണ്, ജയമോഹന്റെ “മഞ്ഞുമ്മൽ ബോയ്സ്”. ഞാൻ “ജയമോഹന്റെ നൂറ് സിംഹാസനങ്ങൾ” വായിച്ചിട്ടുണ്ട്. നല്ല കൃതിയാണ്. ആ കൃതി വേണ്ടത്ര മലയാളത്തിൽ ആദരിക്കപ്പെട്ടില്ല എന്ന അഭിപ്രായമാണ് എനിക്കുള്ളത്. ഇത് ഞാൻ പണ്ടും ഇവിടെ പറഞ്ഞിട്ടുണ്ട്. ജയമോഹന് എതിരെ ഇപ്പോഴുള്ള വംശീയമായ ആക്രമണം വച്ചുനോക്കുമ്പോൾ, ആ കൃതി അർഹമായ വിധത്തിൽ ആദരിക്കപ്പെടാതെ പോയതിന്റെ കാരണവും വളരെ വ്യക്തമാണ്. വീഡിയോ കാണാം “മഞ്ഞുമ്മൽ ബോയ്സ്” എന്ന സിനിമയോടുള്ള ജയമോഹന്റെ പ്രതികരണം ഒരുപക്ഷേ, “നൂറ് സിംഹാസനങ്ങൾ” രോഷഗർജ്ജനം നടത്തിയതിന്റെ പ്രകമ്പനമാവാം. സത്യത്തിൽ ആ സിനിമക്ക് ചേരുന്നതോ അർഹിക്കുന്നതോ ആയ പ്രതികരണമായിരുന്നില്ല, ജയമോഹൻ നടത്തിയത്. ആ...
Read More...
Read More
സുരേഷ് ഗോപിക്കെതിരെ കെട്ടിച്ചമച്ച ഒടുവിലെ “ഗോപിയാശാൻ കള്ളക്കഥ” കൂടി പൊളിഞ്ഞപ്പോൾ തൃശൂരിൽ ഇക്കുറി സുരേഷ് ഗോപി വിജയം ഉറപ്പിച്ചുവോ? മുൻകാല-സമകാലിക തെരഞ്ഞെടുപ്പ് സ്ഥിതിവിവരക്കണക്കുകളിലൊന്നും കാര്യമില്ല. മാധ്യമങ്ങൾ കൊട്ടിഘോഷിക്കുന്ന ത്രികോണ പോരാട്ടത്തിലും കാര്യമില്ല. വീഡിയോ കാണാം സുരേഷ് ഗോപിയുടെ പെട്ടിയിലേക്ക് ഒഴുകാനിരിക്കുന്നത് കുറേ നിശ്ശബ്ദവോട്ടുകളാണെന്ന് പറയപ്പെടുന്നു. നിലവിലെ രാഷ്ട്രിയ-സാമൂഹ്യ-സാംസ്കാരിക കാലാവസ്ഥയിൽ കാറ്റ് സുരേഷ് ഗോപിക്ക് അനുകൂലമെന്നാണ് പറയപ്പെടുന്നത്. കരുവന്നൂർ ബാങ്കും, തല്ലിക്കൊന്ന് കെട്ടിത്തൂക്കിയ പൂക്കോട് വെറ്ററനറി വിദ്യാർത്ഥിയും, വിവാദ റജിസ്ട്രാറും, വീസിയും, ലീഡർ കരുണാകരനും, മകൾ പത്മജയും, മുരളിയും, മാങ്കൂട്ടവും ആ കാറ്റിന്റെ പ്രഭവ കേന്ദ്രങ്ങളാവും. ഏറ്റവുമൊടുവിലെ ഗോപിയാശാൻ വിഷയത്തിൽ എതിരാളികൾ കെട്ടിച്ചമച്ച...
Read More...
Read More
BBC has recently reported that the world’s most covetable and preserved rainforests were put on sale through Facebook Marketplace. Reports have revealed that the land put on sale includes national forests and the land reserved for the indigenous people. Some of the lands that appeared on Facebook Marketplace are as large as 1000 Football grounds. The Californian Tech Firm, supposed to be behind the land...
Read More...
Read More