ഇതാണ് മിനി യൂറോപ്പിലേക്കുള്ള പ്രധാന കവാടം. മുന്നിൽ ഒരു കൊടിയും പിടിച്ച് പോകുന്നതാണ് എന്റെ ഗൈഡ്, വെങ്കിട്ട്. പറഞ്ഞുകേട്ട അത്ര ഗൌരവമൊന്നും ഈ ഭൂപ്രദേശത്തിന് കാണാനില്ല. ബെൽജിയത്തിലെ പ്രസിദ്ധമായ ആറ്റോമിയത്തിനു സമീപമാണ് ഈ മിനി യൂറോപ്പ്. ഈ വഴികൾക്കും പ്രദേശങ്ങൾക്കും അത്ര വെടിപ്പും വൃത്തിയൊന്നുമില്ല. വീഡിയോ കാണാം. ദാ ഈ കുറ്റിക്കാട്ടിൽ ഒരു ബോഡ് വച്ചിട്ടുണ്ട്. ഈ കാണുന്നതാണ് ഇവിടുത്തെ ടിക്കറ്റ് കൌണ്ടറും പ്രവേശനകവാടവും. ഇവിടെയൊന്നും കാര്യമായ ദീപാലങ്കാരങ്ങളില്ല. സഞ്ചാരികളുടെ തിരക്കും കാണാനില്ല. ഈ ദിശാസൂചകങ്ങളിൽ ആംസ്റ്റർഡാം, സ്റ്റോക്ക്ഹോം, ലക്സംബർഗ്ഗ്, റോമാ എന്നൊക്കെ എഴുതിവച്ചിട്ടുണ്ട്. പ്രവേശനപാസ്സുകൾ സ്കാൻ ചെയ്താൽ അകത്ത് പ്രവേശിക്കാം. ...
Read More...
Read More
ഞാനിപ്പോഴും ഈ ഡിസ്നിലാന്ഡ് തടാകക്കരയിലാണ്. ഈ നീലജലാശയത്തിൽ ഹംസങ്ങൾ നീന്തിക്കളിക്കുന്നുണ്ട്. ചുറ്റും കുളിർചൊരിയുന്ന പച്ചപരവതാനിയും പൂക്കളും കാണാം. ഈ പച്ചച്ചെടികളിലെല്ലാം ഇവിടുത്തെ ശില്പികൾ മരതകശില്പങ്ങൾ കൊത്തിവച്ചിട്ടുണ്ട്. ആ ശില്പങ്ങളിൽ ഈ ജലാശയങ്ങൾ പ്രതിഫലിക്കുന്നുണ്ട്. ദൂരെ ഡിസ്നിലാന്ഡ് ഗോപുരങ്ങൾ തിളങ്ങുന്നുണ്ട്. വീഡിയോ കാണാം. ഈ സുന്ദരനായ ചെറുപ്പക്കാരൻ ഇവിടെ കുട്ടികൾക്കുള്ള തൊപ്പികളും സ്വെറ്ററുകളും കളിപ്പാട്ടങ്ങളും വില്ക്കുകയാണ്. ഡിസ്നിലാന്ഡിൽ ഇവരെയൊക്കെ ചിത്രീകരിക്കുകയും കേൾക്കുകയും മാത്രമാണ് എന്റെ ജോലി. ഞാൻ എന്നെ അവന്, ഇഗ്ലീഷിൽ പരിചയപ്പെടുത്തി. ഞാൻ ഇന്ത്യയിൽനിന്നാണ്, പേരു് വില്യം എന്നൊക്കെ. എന്റെ പേരു് കേട്ടതും അവൻ സന്തോഷവാനായി. അവന് ഇംഗ്ലീഷ് അറിയാമായിരുന്നു. അവൻ...
Read More...
Read More
ഞാൻ ഡിസ്നിലാന്ഡ് കാഴ്ചകളിൽ ആറാടുകയാണ്. ഇപ്പോൾ നിങ്ങളും എന്ന് ഞാൻ കരുതട്ടെ. അപ്പോഴും ഒരു കാര്യം വ്യക്തമാണ്. ഡില്നിലാന്ഡ് കഥാപാത്രങ്ങളേയും അവരുടെ ഭൂമികയേയും പഠിക്കാത്ത ആരും തന്നെ ഇവിടെ വന്നിട്ട് വലിയ പ്രയോജനമില്ല. കാരണം, ഈ ഭൂമിയും ചുറ്റുപാടുകളും അവരുടേതാണ്. വീഡിയോ കാണാം. ഞാൻ ഡിസ്നിലാന്ഡ് കാഴ്ചകളിൽ ആറാടുകയാണ്. ഇപ്പോൾ നിങ്ങളും എന്ന് ഞാൻ കരുതട്ടെ. അപ്പോഴും ഒരു കാര്യം വ്യക്തമാണ്. ചുരുങ്ങിയപക്ഷം മിക്കിമൌസ് കാർട്ടൂൺ സിനിമ ഒരു വട്ടമെങ്കിലും നാം കണ്ടിരിക്കണം ഡിസ്നിവേൾഡ് കാണും മുമ്പ്. പണ്ടൊക്കെ നമ്മുടെ കുട്ടികൾ ഈ കാർട്ടൂൺ കാണുമ്പോൾ ഞാൻ സ്വപ്നത്തിൽപോലും ചിന്തിച്ചിരുന്നില്ല, ഒരുനാൾ...
Read More...
Read More
ഇതാണ് തൃശൂർ ജില്ലയിലെ ചെമ്മാപ്പിള്ളി കടവ്. യാതൊരുവിധ വച്ചുകെട്ടലുകളും കൃത്രിമത്വവുമില്ലാത്ത തനി ഗ്രാമീണ കടവ്. ഈയടുത്തകാലം മുതൽ, ഇവിടം ഒരു വിനോദസഞ്ചാരകേന്ദമായി അറിയപ്പെട്ടുതുടങ്ങി. വീഡിയോ കാണാം ഇവിടെ ജലകേളികളാണ് പ്രധാനം. കയാക്കിങ്ങും ബോട്ടുസവാരിയും ഇവിടെ കേമമാണ്. അതിന്റെ ബോഡുകളാണ് നാം ഈ കാണുന്നത്. തൃശൂർ ജില്ലയിലെ ഒരേയൊരു സോളാർ ബോട്ട് സവാരി നടത്താവുന്ന ഒരു കടവുകൂടിയാണ് ചെമ്മാപ്പിള്ളി. ഈ ബുക്കിങ്ങ് ഓഫീസിൽ നിന്നാണ് ബോട്ടുകൾ ബുക്ക് ചെയ്യേണ്ടത്. പച്ചച്ച പ്രകൃതിയും പച്ച മനുഷ്യരുമാണ് ഈ കടവ് നിറയെ. യാതൊരു വിധ പത്രാസ്സും ന്യൂജൻ സ്വഭാവവുമില്ലാത്ത ഒരു കൂട്ടം മനുഷ്യരാണ് ഇവിടെ മുഴുവനും....
Read More...
Read More
ഇതാണ് ഫ്രാൻസിലെ ഡിസ്നിലാന്ഡ്. അതായത് അമേരിക്കയിലെ ഡിസ്നിലാന്ഡ് കഴിഞ്ഞാൽ പിന്നെ ലോകത്തിലെ രണ്ടാമത്തെതാണ് പാരീസിലെ ഈ ഡിസ്നിലാന്ഡ്. ഇതുകൂടാതെ ജപ്പാനിലും ചൈനയുലുമുണ്ട് ഡിസ്നിലാന്ഡുകൾ. ഇന്നത്തെ കണക്കനുസരിച്ച് ലോകത്ത് പന്ത്രണ്ട് ഡിസ്നിലാന്ഡുകൾ ഉള്ളതായറിയുന്നു. വീഡിയോ കാണാം ഇതാണ് ഡിസ്നിലാന്ഡിന്റെ പ്രധാന ഗേറ്റ്. ഈ ഗേറ്റിലൂടെയാണ് വാഹനങ്ങൾ കടന്നുപോകേണ്ടത്. വാഹനങ്ങൾ യഥാവിധം പാർക്ക് ചെയ്തതിനുശേഷം ടിക്കറ്റെടുക്കണം. സീസൺ അനുസരിച്ച് 60 മുതൽ 90 യൂറോ വരെയാണ് ഒരു ദിവസത്തെ ടിക്കറ്റ് നിരക്ക്. ചൊവ്വ, ബൂധൻ, വ്യാഴം ദിവസങ്ങളാണ് തരതമ്യേന തിരക്ക് കുറഞ്ഞ ദിവസങ്ങൾ. കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും വേണം ഡിസ്നിലാന്ഡ് ഒന്ന് വിസ്തരിച്ചുകാണാൻ. ഡിസ്നിലാന്ഡിന്റെ...
Read More...
Read More
ഞാനിപ്പോഴും സ്വിറ്റ്സർലണ്ടിലാണ്. മധുരമൊഴുകും ഹരിതാഭമായ സ്വിറ്റ്സർലണ്ടിൽ തന്നെ. ഇവിടെ പച്ചയുടെ രോമാഞ്ചവും മധുരത്തിന്റെ ഉന്മാദവും അനുഭവിക്കാം. സ്വിസ്സിലെ പച്ചയുടെ രോമഹർഷത്തെകുറിച്ച് ഞാൻ ഇതിനകം രണ്ടോ മൂന്നോ വീഡിയോ ചെയ്തിരുന്നു. നിങ്ങൾ അതൊക്കെ കണ്ടുകാണുമെന്ന് വിശ്വസിക്കട്ടെ. കണ്ടില്ലെങ്കിൽ താഴെയുള്ള ലിങ്കുകളെ പ്രാപിക്കുക. വീഡിയോ കാണാം ദാ ഈ കാണുന്നതാണ് മധുരത്തിന്റെ ഉന്മാദഭൂമി. കൊക്കോയും പാലും വെണ്ണയും മധുരവും നാവിലേക്കും ഹൃദയത്തിലേക്കും ചൊരിയുന്ന മധുരോന്മാദഭൂമി. അതായത് ലിന്ഡ് ചോക്ലേറ്റ് ഹോം. അതേ, ചോക്ലേറ്റുകൾക്ക് മാത്രമായൊരു സ്വിസ്സ് വീട്. കൃത്യമായി പറഞ്ഞാൽ, ഞാനിപ്പോൾ സ്വിറ്റസർലണ്ടിലെ കീച്ച്ബിർഗ്ഗിലാണ്. സ്വിറ്റസർലണ്ടിലെ ഹോർഗൺ ഡിസ്ട്രിക്ടിലെ ഒരു മുൻസിപ്പാലിറ്റിയാണ്, കീച്ച്ബിർഗ്ഗ്. ഇവിടെയാണ്...
Read More...
Read More
ഞാനിപ്പോഴുള്ളത് ഫ്രാൻസിലെ പാരീസിലാണ്. ഷാ ഡി മാഴ്സ് (Champ De Mars) പരിസരങ്ങളിലൂടെയാണ് ഞാനിപ്പോൾ കടന്നുപോയി ക്കൊണ്ടിരിക്കുന്നത്. ഈ സ്ഥലം പാരീസിലെ ഏറെ പച്ചപ്പുള്ള ഒരു പ്രദേശമാണ്. സത്യത്തിൽ ഇവിടം ഒരു കൃഷിയിടമാണ്. ഇന്നാട്ടുകാർ ചെടികളും പൂക്കളും പച്ചക്കറികളും കൃഷിചെയത് വില്പന നടത്തുന്ന ഒരു കാർഷിക ചന്തകൂടിയാണ് ഇവിടം. വീഡിയോ കാണാം. മറ്റു യൂറോപ്യൻ നഗരങ്ങളെ അപേക്ഷിച്ച് ഫ്രാൻസ് നഗരവീഥികൾ അത്രക്ക് മികച്ചതാണെന്ന് ഞാൻ പറയില്ല. റോഡുകളിലെ ശുചിത്തം അത്രക്കും പോര. ഫ്രാൻസിന്റെ തെരുവോരങ്ങളിൽ അവിടവിടെ നിരാലംബരായ മനുഷ്യരെ ഞാൻ കണ്ടു. മാലിന്യങ്ങളും കണ്ടു. ഫ്രഞ്ച് കെട്ടിടങ്ങളിലെ മുഷിഞ്ഞ ബാൽക്കണികൾ കണ്ടു....
Read More...
Read More
ഈ കാണുന്നത് തൃശൂർ ജില്ലയിലെ വിശുദ്ധ ജോണ്‍ നെപുംസ്യാന്റെ നാമധേയത്തിലുള്ള പറപ്പൂർ പള്ളിയാണ്. 1731 ല്‍ സ്ഥാപിതം. തോമസ്ശ്ലീഹ AD 52 ല്‍ സ്ഥാപിച്ച പാലയൂര്‍ പള്ളിയില്‍ നിന്നു തന്നെയാണ് ഈ പള്ളിയുടേയും ചരിത്രം ആരംഭിക്കുന്നത്. വീഡിയോ കാണാം. AD 140 ല്‍ സെന്റ് തോമാസിന്റെ നാമധേയത്തിലുള്ള മറ്റേ പള്ളിയെന്നറിയപ്പെടുന്ന മറ്റം പള്ളിയായിരുന്നു, പണ്ട് പറപ്പൂരുകാരുടെ ഇടവക. പഴയ മലബാറിൽ സ്ഥിതി ചെയ്തിരുന്ന, മറ്റം പള്ളിയിലേക്ക് തിരുകൊച്ചിയിലെ പറപ്പൂരില്‍ നിന്നും 8 കി.മീറ്റര്‍ ദൂരമുണ്ട്. റോഡുകളൊന്നും ഇല്ലാതിരുന്ന അക്കാലത്ത് പുഴയും, കാടും, തോടും വയലുകളും കടന്ന് വേണം, പറപ്പൂരുകാര്‍ക്ക് മറ്റം പള്ളിയിലെത്തി...
Read More...
Read More
ഇക്കുറി ഓണം സ്വിറ്റ്സർലണ്ടിലായിരുന്നു. അവിടെ ഓണമൊന്നുമുണ്ടായിരുന്നില്ല. അവിടെ യാദൃശ്ചികമായി കണ്ട ഒരു ഓണപ്പൂക്കളം ഞാൻ നിങ്ങൾക്ക് അയച്ചുതന്നിരുന്നു. കണ്ടുവോ എന്തോ. ഏതാണ്ട് ഒരാഴ്ചക്കാലം ഇവിടെ ഉണ്ടാവുമെന്നാണ് കണക്കുകൂട്ടൽ. ഈ മാസ്മരികഭൂമികയുടെ വിസ്മയതാഴ്വാരങ്ങൾ ഞാൻ ചിത്രീകരിക്കുന്നുണ്ട്. കഴിവതും വേഗം അതൊക്കെ നിങ്ങളിലെത്തിക്കാം. ഇപ്പോൾ എന്നെപോലെ തന്നെ നിങ്ങളും സ്വിറ്റ്സർലണ്ട് കാണാൻ ആഗ്രഹിക്കുന്നുണ്ടാവണം എന്ന് ഞാൻ കരുതുന്നു. അതുകൊണ്ടാണ്. സൂറിക്ക് സിറ്റിയിലെ ഒരു ചാരുബഞ്ചിലിരുന്ന് ഒരുപാട് പരിധികളോടെ ഈ കുഞ്ഞുലൈവ് നിങ്ങൾക്കായ് സമർപ്പിക്കുന്നത്. സദയം സ്വീകരിക്കുക, പരിമിതികളോടെ തന്നെ. എല്ലാവർക്കും എന്റെ സ്വിസ്സ് ഓണാശംസകൾ. വീഡിയോ കാണാം...
Read More
“ഓണം മരിക്കുകയാണ്! മനസ്സിലായില്ലേ? ഈ ഓണം ഓണമല്ല. അതുകൊണ്ട് ഓണക്കവി പാടി: അന്ധകാരഗിരികളും കട- നെന്തിനോണമേ വന്നു നീ?” പതിറ്റാണ്ടുകളുടെ ഓണക്കാലങ്ങള്‍ക്കുമുമ്പ് ഡോ.സുകുമാര്‍ അഴീക്കോട് കുറിച്ചിട്ടതാണ് ഈ ഓണദര്‍ശനം. നല്ലോണങ്ങളുടെ നന്മകളെ കുറിച്ചെഴുതിത്തുടങ്ങി വല്ലോണങ്ങളുടെ വല്ലായ്മയില്‍ അവസാനിപ്പിച്ച ഡോ. സുകുമാര്‍ അഴീക്കോടിന്റെ ഓണദര്‍ശനം യഥാര്‍ത്ഥത്തിലും കേരളദേശത്തിന്റെ സാംസ്കാരിക തത്ത്വചിന്തയാണ്. പ്രളയവും, കൊറോണയും, ഉരുൾപ്പൊട്ടലും, ഹേമ കമ്മറ്റിയും ഈ സമൂഹത്തിലേക്ക് പ്രസരിപ്പിക്കുന്ന പ്രഭാപ്രളയത്തിന്റെ ഈ കാലഘട്ടത്തിലെങ്കിൽ അഴീക്കോട് കുറേക്കൂടി കൃത്യതയോടെ ഓണദർശനം നടത്തുമായിരുന്നു. അതിനുള്ള ദൌർഭാഗ്യം പക്ഷേ അഴീക്കോടിന് അനുഭവിക്കേണ്ടിവന്നില്ല. പണ്ട് ഓണം എന്നുകേള്‍ക്കുമ്പോള്‍ ഒരു വസന്തകാല ഗീതകത്തിന്റെ ഈണ മാണ് മനസ്സിലേക്ക്...
Read More...
Read More