ലഡാക്കിലെ സമീപദൃശ്യക്കാഴ്ചകൾ ഏതാണ്ട് അവസാനിക്കാറായി. ഇനിയുള്ളതാണ് കാഴ്ചകൾ. ഹിമവാന്റെ ഉയരങ്ങളിലെ സാഹസിക കാഴ്ചകൾ. പ്രാണവായു കിട്ടാത്ത ഉയരങ്ങളിലെ കാഴ്ചകൾ. എന്റെ ശരീരവും മനസ്സും ഏതാണ്ട് അതിനുള്ള തയ്യാറെടുപ്പിലാണ്. അതിനുമുമ്പ് ഈ മൈത്രേയ ബുദ്ധന്റെ തപശക്തി കൂടി ആവാഹിച്ചെടുക്കാനുള്ള യാത്രയിലാണ് ഞാനിപ്പോൾ. വീഡിയോ കാണാം ലഡാക്കിൽ നിന്ന് 115 കിലോമീറ്റർ സഞ്ചരിച്ചാൽ നമുക്ക് ദിസ്കിത്ത് ബൌദ്ധാശ്രമത്തിലെത്താം. എല്ലാ ആശ്രമങ്ങളേയും പോലെ ഇതുമൊരു പൌരാണികമായ ആശ്രമമാണ്. പതിനാലാം നൂറ്റാണ്ടിൽ രൂപം കൊണ്ട ജെല്യൂപ ബുദ്ധിസ്റ്റുകളുടെ ആശ്രമമാണിത്. ഇവിടെ കുടികൊള്ളുന്നത് മൈത്രേയ ബുദ്ധനാണ്. ഇവിടെ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളുണ്ട്, ഈ താഴ്വാരങ്ങളിലെ കുട്ടികൾക്ക് പഠിക്കാൻ....
Read More
ലോകത്തിലെ ആദ്യസഞ്ചാരി ഗ്രീക്ക് എഴുത്തുകാരനായ ഹെറിഡോട്ടസ് ആയിരിക്കണം. ഹെറിഡോട്ടസിന്റെ കാലം ഏകദേശം ബിസി 485 ആയിരിക്കണം. പേർസ്യൻ യുദ്ധങ്ങളെ കുറിച്ചെഴുതിയ കുറിപ്പുകളാവണം ഹെറിഡോട്ടസിന്റെ സഞ്ചാരസാഹിത്യം. പക്ഷേ, ഹെറിഡോട്ടസിന്റേത് ശുദ്ധ സഞ്ചാരസാഹിത്യമല്ല, അത് ചരിത്ര രചനകളാണ്. ഹുയാൻ സാങ്ങ് തുടങ്ങി കുറേ ചൈനീസ് സഞ്ചാരികളും, സഞ്ചാരത്തിന്റെ പിതാക്കളായി നമുക്കുണ്ടായിരുന്നു. എന്നിരുന്നാലും, ലോകത്തിലെ ആദ്യ സഞ്ചാരസാഹിത്യം പതിനാലാം നൂറ്റാണ്ടിൽ ചോസർ എഴുതിയ കാന്റർബറി ടെയിൽസാണ്. ലണ്ടനിൽ നിന്ന് 30 പേരടങ്ങുന്ന ഒരു സംഘം തീർത്ഥാടകർ ഇംഗ്ലണ്ടിലെ സ്റ്റോവ് നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന കെന്റിലേക്ക് പോയതിന്റെ കഥയാണിതിൽ. ഈ യാത്രാസംഘത്തിൽ അക്കാലത്തെ സമൂഹത്തിലെ നാനാ...
Read More
ഞാനിപ്പോൾ നിൽക്കുന്നത് ലഡാക്കിന്റെ സ്വന്തം കൊട്ടാരത്തിനകത്താണ്. ഇന്നാട്ടുകാർ ലച്ചൻ പാൾക്കർ കൊട്ടാരമെന്ന് വിളിക്കും, ഈ ടിബറ്റൻ പ്രൌഡശില്പത്തെ. വിനോദസഞ്ചാരികളും വിദേശികളും ഈ കൊട്ടാരത്തെ ലേ പാലസ് അഥവാ ലേ കൊട്ടാരം എന്നുവിളിക്കും. ലഡാക്ക് സഞ്ചാരത്തിന്റെ അക്ലമറ്റൈസേഷൻ ദിവസങ്ങളിൽ കാണുന്ന ലഡാക്ക് മഹാത്ഭുതങ്ങളിൽ ഒന്നാണ് ഈ കൊട്ടാരം. വീഡിയോ കാണാം. പുതിയ പരിഷ്കൃത ലഡാക്ക് രൂപം കൊണ്ടപ്പോൾ അനാഥമായ പഴയ ലഡാക്കിലാണ് ഈ കൊട്ടാരം സ്ഥിതിചെയ്യുന്നത്. പരിഷ്കൃത സമൂഹവും പ്രകൃതി കെടുതികളും കൂടി പഴയ ലഡാക്കിനെ എതാണ്ടൊക്കെ ഇല്ലാതാക്കി. പിന്നീട് ലോക സാമ്പത്തിക ധനസഹായനിധിയും ഭാരതീയ പുരാവസ്തുവകുപ്പും കൂടിയാണ് ഈ കൊട്ടാരമടക്കം പഴയ...
Read More
ലഡാക്കിലെ കാന്തക്കുന്നും പത്തർ സാഹിബ് ഗുരുദ്വാരയുടെ പാറക്കുന്നും കയറിയിറങ്ങി, പർവ്വതപ്രാന്തങ്ങളിലെ അപൂർവ്വമായ പച്ചപ്പുകളും ജലഛായാതലങ്ങളും കടന്ന് നാം ചെന്നുചേരുന്നത് രതിസുഖസാരേ ഇണചേരുന്ന നദികളുടെ വിസ്മയിപ്പിക്കുന്ന ഒരു അന്തപുരത്തിലാണ്. ലേയിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ പടിഞ്ഞാട്ട് സഞ്ചരിച്ചാൽ നമുക്ക് നദികൾ ഇണചേരുന്നത് കാണാം. ഈ യാത്രയിലെ ഏതാണ്ട് ദൂരമൊക്കെ നമുക്ക് മുകളിൽ നിന്ന് നദികളെ നോക്കിക്കാണാം. പിന്നെപ്പിന്നെ താഴോട്ട് താഴോട്ട് ഇറങ്ങിവരുമ്പോൾ നമുക്ക് ഈ നദികളുടെ അടുപ്പക്കാഴ്ച ആസ്വദിക്കാം. വീഡിയോ കാണാം ഭാരതത്തിന്റെ സംസ്കൃതി ഒഴുക്കുന്ന സിന്ധു നദിയും കൈവഴിനദിയായ സാൻസ്കർ നദിയുമാണ് ആരും കാണുന്നില്ലെന്ന ഭാവത്തിൽ മതിമറന്ന് ഇവിടെ ഇണചേർന്ന്...
Read More
ഈ ലക്കം മായക്കാഴ്ചയുടെ രണ്ട് പ്രധാനപ്പെട്ട ഇടങ്ങളിലേക്കാണ് ഞാൻ നിങ്ങളെ കൂട്ടിക്കൊണ്ടുപോകുന്നത്. ഒന്ന്, മായക്കാഴ്ചയുടെ കാന്തക്കുന്ന്. രണ്ട്, അത്ഭുതങ്ങളുടെ പാറക്കുന്ന്. ഇതാണ് ലഡാക്കിലെ മാഗ്നറ്റിക്ക് ഹിൽ അഥവാ കാന്തക്കുന്ന്. ഗ്രാവിറ്റി ഹിൽ എന്നും ഇതിനെ വിളിക്കാറുണ്ട്. ലഡാക്കിലെ നിമ്മുവിന് തെക്കുകിഴക്കായി സ്ഥിതിചെയ്യുന്നു, ഈ കാന്തക്കുന്ന്. ലേ യിൽ നിന്ന് ഏകദേശം ഏഴര കിലോമീറ്റർ. ശ്രീനഗർ-ലഡാക്ക് റോഡിലൂടെ ഏകദേശം 27 കിലോ മീറ്റർ ലേ യുടെ പടിഞ്ഞാറോട്ട് സഞ്ചരിച്ചാലും ഈ മായക്കുന്നിലെത്താം. വീഡിയോ കാണാം ഇവിടെ ഒരു പ്രത്യേക സ്ഥാനത്ത് വാഹനങ്ങൾ നിർത്തിയിട്ടാൽ ആ വാഹനം കയറ്റം കയറുന്നത് കാണാം. എന്റെ വാഹനവും...
Read More
പൊതുവേ പറഞ്ഞാൽ പ്രാചീനകാലത്തെ യുദ്ധങ്ങളുമായി ബന്ധപ്പെട്ടുകിടക്കുകയാണ് കുമ്മാട്ടിപുരാണം. ഐതീഹ്യ വായനകളിൽ നിന്ന് മനസ്സിലാവുന്നതും അതാണ്. വള്ളുവനാട്ടിലെ പാലക്കാടൻ ഗ്രാമങ്ങളിലും തൃശ്ശിവപേരൂരിലെ ചില ഗ്രാമപ്രദേശങ്ങളിലുമാണ് കുമ്മാട്ടിക്കളി ഇന്ന് പ്രചാരത്തിലുള്ളത്. പ്രധാനമായും ഓണവുമായി ബന്ധപ്പെട്ട ഒരു കാർഷികോത്സവത്തിന്റെ ഭാഗമായി നടന്നുവന്നിരുന്ന ഒരു നാടൻ കലാരൂപമാണ് കുമ്മാട്ടി. ഇങ്ങനെയൊക്കെ ലളിതമായി പറയേണ്ടിവരുമെങ്കിലും, ഈ കലാരൂപത്തെ ഐതീഹ്യങ്ങളോട് ബന്ധപ്പെടുത്താനാണ് പൊതുവെ എല്ലാവരും ശ്രമിക്കുന്നത്. വീഡിയോ കാണാം അങ്ങനെയാണ് ഈ കലാരൂപത്തിന് കാട്ടാളവേഷം കെട്ടിയ ശിവനും അർജ്ജുനനും തമ്മിലുണ്ടായ ഒരു ഏറ്റുമുട്ടലിനോടും ശിവ-പാർവ്വതിമാരോടുമൊക്കെ പൌരാണിക ബന്ധം കല്പിക്കുന്നത്. പണ്ട് ഹിമാലയപ്രാന്തങ്ങളിൽ എവിടെയോ വച്ച് നടന്ന ആ യുദ്ധത്തിന്റെ ഒരു...
Read More
ഇത് ചാങ്സ്പ ഗ്രാമം. ലഡാക്കിന്റെ അഭിമാനഗ്രാമം. 11800 അടി മുകളിൽ പർവ്വതങ്ങളെ ഉമ്മവച്ചുകിടക്കുന്ന ശാന്തിയുടെ, സമാധാനത്തിന്റെ ഒരു സ്തൂപഗ്രാമം. ഒരു വിളിപ്പാടകലെ നിന്ന് നംങ്യാൽ സീമോ ബൌദ്ധാശ്രത്തിൽ നിന്ന് പ്രാർത്ഥനാ മണിയൊച്ച കേൾക്കാം. അതേ ഇവിടെയാണ് ബൌദ്ധമന്ത്രങ്ങളുടെ സ്നിഗ്ദമർമ്മരം പൊഴിക്കുന്ന ശാന്തിസ്തൂപം. ലഡാക്കിലെത്തി കാലാവസ്ഥയുമായി പൊരുത്തപ്പെട്ടുകഴിഞ്ഞാൽ പിന്നെ നാം കാണുന്ന മനോ-ജൈവോർജ്ജങ്ങളുടെ, അതിശയിപ്പിക്കുന്ന വിശുദ്ധകലയുടെ കലവറയാണ് ഈ സ്പന്ദിക്കുന്ന ശില്പം. ഈ ശില്പത്തിന് ലഡാക്കിന്റെ സ്ഥായിയായ വാസ്തുശീലില്ല. ഈ തൂമഞ്ഞിൻ വെൺമയുള്ള സ്തൂപം ബൌദ്ധനിർമ്മിതിയിൽ നിന്നുതന്നെ വേറിട്ടുനില്ക്കുന്നത് കാണാം. ഈ സ്തൂപത്തിൽ ആലേഖനം ചെയ്ത റിലീഫ് കലാസങ്കേതത്തിനും ഭാരതീയേതരമായ വ്യത്യസ്തതകളുണ്ട്. കൂടുതലും...
Read More
ഇത് കൊച്ചിയിലെ ജൂതത്തെരുവ്. പൌരാണിക-സാസ്കാരിക ബിംബങ്ങളുടെ ജീവിക്കുന്ന തെരുവ്. ഏകദേശം ബിസി ആയിരാമാണ്ട് മുതൽ കേരളത്തിൽ യഹൂദർ അഥവാ ജൂതർ ഉണ്ടായിരുന്നതായി ചരിത്രം പറയുന്നു. കച്ചവടത്തിനും പ്രവാസത്തിനുമായി പഴയ മുസിരിസ്സിൽ അഥവാ ഇന്നത്തെ കൊടുങ്ങല്ലൂരിൽ എത്തിയവരാണിവർ. വീഡിയോ കാണാൻ കേരളത്തിലെത്തിയ ഈ യഹൂദവംശത്തെ പിൽക്കാലത്ത് മലബാർ യഹൂദർ എന്ന് വിളിച്ചുപോന്നു. യഹൂദരിൽ തന്നെ വെളുത്തതും കറുത്തതുമായ യഹൂദരുണ്ടത്രെ. അതുകൊണ്ടാവാം മലബാർ യഹൂദരെ കറുത്ത യഹൂദർ എന്നാണ് വിളിച്ചുപോന്നിരുന്നത്. അതുകൊണ്ടുതന്നെ യഹൂദർക്കിടയിൽ വർണ്ണവിവേചനങ്ങളും ഉണ്ടായിരുന്നു. കേരളത്തിൽ ഫോർട്ട് കൊച്ചിയിലും കൊല്ലത്തും കൊടുങ്ങല്ലൂരിലെ പറവൂരിലും ചേന്ദമംഗലത്തുമായി ജൂതർ വ്യാപിച്ചുകിടന്നിരുന്നു. വാണിഭക്കാരും പ്രവാസികളുമായ ഇവരെ ഏറ്റുവാങ്ങിയവരും...
Read More
ലഡാക്കിൽ ലാൻഡ് ചെയ്താൽ പിന്നെ ആദ്യം അറിയേണ്ട ചില കാര്യങ്ങളുണ്ട്. അതിങ്ങനെ-ഇവിടെ പ്രാണവായു അതായത് ഓക്സിജൻ നന്നേ കുറവാണ്. അതേസമയം ഇവിടുത്തെ കാലാവസ്ഥയുമായി പൊരുത്തപ്പെട്ടുകഴിഞ്ഞാൽ പിന്നെ കുറഞ്ഞ ഓക്സിജനിൽ നമുക്ക് ജീവിച്ചുപോകാം. ആ കാലാവസ്ഥാ പൊരുത്തപ്പെടലിനെയാണ് അക്ലമറ്റൈസേഷൻ എന്ന് പറയുന്നത്. അതായത് ലഡാക്കിൽ എത്തി താമസം തുടങ്ങിയാൽ രണ്ടുദിവസം യാത്രകൾ പാടില്ല. പകരം, താമസസ്ഥലത്തിൻറെ പരിസരപ്രദേശങ്ങളിൽ സാവധാനം നടന്നുനടന്ന് ലഡാക്കിൻറെ കാലാവസ്ഥയുമായി നമ്മൾ പൊരുത്തപ്പെടണം. അങ്ങനെ പൊരുത്തപ്പെട്ടുകഴിഞ്ഞാൽ നാം ആദ്യം അനുഭവിക്കേണ്ടത് ഹിമശൃംഗങ്ങളല്ല, ആപ്രിക്കോട്ട് പഴങ്ങളുടെ പുളിയും മധുരവുമല്ല, മോട്ടോർ വാഹനങ്ങളിലൂടെയുള്ള സാഹസിക പ്രകടനങ്ങളുമല്ല, മറിച്ച്, ഓരോ ഭാരതീയൻറേയും തലച്ചോറിൽ ഭാരതീയതയുടെ...
Read More
ഇത് ഫോർട്ട് കൊച്ചിക്ക് അരഞ്ഞാണം ചാർത്തിയ വൈപ്പിൻ. കായലും കടലും ഇണചേരുന്ന ഈ തീരങ്ങൾ മുഴുവൻ ചീനവലകൾ മുങ്ങുന്നതും പൊങ്ങുന്നതും കാണാം. വളരെ പണ്ടുകാലം മുതൽ കപ്പലുകൾക്കും കപ്പിത്താൻമാർക്കും ഏറെ പ്രിയപ്പെട്ട ഒരു ദ്വീപായിരുന്നു വൈപ്പിൻ. കപ്പലുകൾ, അത് മത്സ്യ ബന്ധനക്കപ്പലായാലും യാത്രാകപ്പലായാലും ഒരുവേള വള്ളങ്ങളായാലും കെട്ടുവള്ളങ്ങളായാലും പണ്ടത്തെ പത്തേമാരികളായാലും വൈപ്പിൻ അവക്കൊക്കെ ഒരു ഇടത്താവളമോ അഭയാഴിമുഖമോ ആയിരുന്നു. പോർച്ചുഗീസുകാരുടെ കാലത്തും അതങ്ങനെ തന്നെ ആയിരുന്നു. നാവികരുടെ ഈ അഭയാടയാളം കണക്കിലെടുത്താവണം, പോർച്ചുഗീസുകാർ ഇവിടെ കടലിൽ തുറമുഖം തുറക്കുന്നിടത്തായി ഒരു കുരിശ് നാട്ടിയത്. വിശുദ്ധകുരിശ് അടയാളപ്പെടുത്തിയ വൈപ്പിനെ അവർ പിന്നീട് വിശുദ്ധകുരിശിൻറെ...
Read More